2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ഗുരുവിൽ നിന്നുതന്നെ മന്ത്രോപദേശം സ്വീകാരിക്കണോ?


ഗുരുവിൽ നിന്നുതന്നെ മന്ത്രോപദേശം സ്വീകാരിക്കണോ?

ഗുരുവിൽ നിന്നുതന്നെ ഗായത്രിമന്ത്രോപദേശം സ്വീകാരിക്കണോ ? പ്രസക്തമായ ചോദ്യമാണിത്.
ഗുരു എന്നാൽ ആദ്ധ്യാത്മിക ശക്തിയുടെ നിദാനമെന്നർത്ഥം.
വെറുതെ ആരും ഗുരുവായി തീരുന്നില്ല .തിരിച്ചറിയാനായി ഏതെങ്കിലും തരത്തിലുള്ള അധികാരചിഹ്നങ്ങൾ ഉപയോഗിക്കാറിലെങ്കിലും എല്ലാം തികഞ്ഞവനും ചൈതന്യം നിറഞ്ഞവനുംമായിരിക്കും ഗുരു.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നവൻ ആരോ അദ്ദേഹമാണ് ഗുരു.
മാതാപിതാകൾ ഭൂവാസത്തിനുള്ള അവസരം ഒരുക്കി ശരീരത്തിന്റെ വിശപ്പുമാറ്റാൻ യത്നിക്കുമ്പോൾ ഗുരുവാകട്ടെ ആത്മാവിന്റെ വിശപ്പുമറ്റാൻ ജാഗരൂകനായിരിക്കുന്നു അതിലൂടെ വന്നെത്തുന്നത് ആത്മീയോർജ്ജവും.
വ്യക്തിയുടെ വളർച്ചക്കും ആത്മാവിന്റെ വളർച്ചക്കും ഗുരു ആവിശ്യമാണ് അദ്ദേഹം നൽക്കുന്ന ഉപദേശം യഥാർത്ഥത്തിൽ ഊർജ്ജമാണ്.
സമസ്ത അറിവുകളും സ്ഫുടംചെയ്യുന്ന ആത്മീയോർജ്ജം.
അങ്ങനെ ഗുരു ഊർജ്ജസ്രോതസ്സായിതീരുന്നു.
ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവ് ബുദ്ധിക്കു നിറവാകുമ്പോൾ ഗുരുവിൽ നിന്നും പകർന്നു നൽകപ്പെടുന്ന ജ്ഞാനം ആത്മാവിനു നിലാവകുന്നു.
മന്ത്രോപദേശം നൽക്കുന്ന ഗുരുവിന്റെ യോഗ്യതകൾ വളരെ പ്രധാനപ്പെട്ടതാണ്.
ശിഷ്യനെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഗുരു അവനെ മറോട് ചേർക്കും പിന്നിട് ശിഷ്യൻ മനസാലെങ്കിലും പരിചരിക്കണം.
തുടർന്ന് അനാഹതവലയത്തിലേക്ക് ഹൃദയത്തെ അടുപ്പിക്കണം. ശേഷം വിധിപ്രകാരവും ക്രമപ്രകാരവും മന്ത്രോപദേശം സ്വീകരിക്കാം
ഗുരുവിന്റെ അനുഗ്രഹം ശിഷ്യനിൽ എപ്പോഴും ഊർജ്ജമായി പ്രവഹിച്ചു കൊണ്ടിരിക്കും.
അതുകൊണ്ട് ഗുരുവിന്റെ ഉപദേശങ്ങളെ മറന്നു കൊണ്ട് ഒന്നിനും ശ്രമിക്കരുത്.
കാരണം ഗുരുവിന്റെയും മാതാപിതാക്കളുടേയും അനുഗ്രഹമാണ് എല്ലാ വിജയങ്ങക്കും കാരണമായി തീരുന്നത് .
വ്യക്തവും ശക്തവുമായ മാർഗനിർദ്ദേശത്തിലൂടെ മാത്രമേ ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിക്കാവൂ...


ഉപവാസവും പട്ടിണിയും.


ഉജ്ജലമായ സനാതന ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പൈതൃക സ്വത്തുക്കളാണല്ലോ വേദങ്ങളും ഉപനിഷത്തുകളും. ഈ പ്രപഞ്ചവും, ഇതിലെ സര്‍വ്വ ചരാചരങ്ങളും വേദങ്ങളിലും ഉപനിഷത്തുക്കളിലുമായി വ്യാപിപ്പിയ്‌ക്കപെട്ടിരിയ്‌ക്കുന്നു. ഉപനിഷത്ത്‌ എന്നാല്‍ അടുത്ത്‌ ഇരിയ്‌ക്കുക എന്നാണ്‌ അര്‍ത്ഥം. ഉപവാസം എന്നാല്‍ അടുത്ത്‌ വസിയ്‌ക്കുക എന്നു തന്നെയാണ്‌ അര്‍ത്ഥം. ഈശ്വരന്റെ അടുത്ത്‌ ഇരിയ്‌ക്കുക എന്നത്‌ എളുപ്പമുള്ള ഒരു കാര്യമല്ല എങ്കിലും വളരെ നല്ല ഒരു കാര്യം തന്നെയാണ്‌. ഈശ്വരനെ കുറിച്ച്‌ കൂടുതല്‍ അിറയുന്നവര്‍ക്കല്ലേ അതിനെക്കുറിച്ച്‌ ആധികാരികമായി പറയുവാനായി സാധിയ്‌ക്കുകയുള്ളൂ. ഈശ്വരനെ കുറിച്ച്‌ പറയുന്നതിനേക്കാള്‍ എളുപ്പം അനുഭവിച്ച്‌ അിറയുന്നതാണ്‌ സുഖകരം. ആദ്ധ്യാത്മിക വിഷയത്തില്‍ ഉപവാസത്തിനും പട്ടിണിയ്‌ക്കും വളരെ അന്തരമുണ്ട്‌. ഭക്ഷണം ഉപേക്ഷിക്കുന്നത്‌ ഒരിയ്‌ക്കലും ഉപവാസമാകുന്നില്ല. അങ്ങിനെയാണെങ്കല്‍ ഭൂലോകത്തിലുള്ള ദരിദ്രരായി പട്ടിണി കിടക്കുന്ന സര്‍വ്വരും ഉപവാസക്കാരായിരിയ്‌ക്കും. നമ്മള്‍ അവരെ ഉപവാസികള്‍ എന്ന്‌ വിളിക്കാറില്ല. ഉപവാസം എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പട്ടിണി എന്നാണ്‌ ആദ്യം ഓര്‍മ്മ വരിക. ഉപവാസം എന്നാല്‍ 'പ്രത്യാഹാരം` എന്നാണ്‌ ശരിയായ അര്‍ത്ഥം. സ്വമേധയാ ആഹാരദികളില്‍ നിന്ന്‌ പഞ്ചേന്ദ്രിയങ്ങളെ പിന്‍വലിക്കുകയാണ്‌ പ്രത്യാഹരം. പ്രത്യാഹരം എന്നു വെച്ചാല്‍, എല്ലാമുണ്ട്‌ - പക്ഷെ ഒന്നും വേണ്ടാ എന്ന മനോഭാവം കൊണ്ടുവരുന്നതാണ്‌ ഉപവാസം. ഒന്നുമില്ലത്തതുകൊണ്ട്‌ ഒന്നും കഴിച്ചില്ല എന്നത്‌ വെറും പട്ടിണി. ഈ വിത്യാസം നാം മനസ്സിലാക്കിയിരിക്കണം. ഉപവാസം ആത്മ നിയന്ത്രിതാമാണ്‌. പട്ടിണിക്കൊണ്ട്‌ ശരീരവും മനസ്സും ക്ഷീണിക്കുന്നു. എന്നാല്‍ ഉപവാസം കൊണ്ട്‌ ആത്മാവിനും മനസ്സിനും ശരീരത്തിനും ബലം വര്‍ദ്ധിപ്പിക്കുന്നു. `ജിതേ സര്‍വ്വേ ജിതേ രസേ' എന്ന പ്രമാണം കൈകൊണ്ട നമ്മുടെ മഹാന്മാര്‍ക്ക്‌ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഒരു പരാതിയില്ല.
ഭൂമിയിലുള്ള ചില ജീവികളും, വൃക്ഷങ്ങളും ഉപവാസം അനുഷ്‌ഠിക്കുന്നത്‌ നമുക്ക്‌ പരിചിതമാണ്‌. നമുക്ക്‌ ചുറ്റുമുള്ള ഇലവും, ആലും ഇല പൊഴിക്കുന്നതും, കോഴി പൊരുന്നി അടയിരിക്കുന്നതും നമുക്ക്‌ സുപരിചതങ്ങളാണല്ലോ. കോഴി അടയിരിക്കുമ്പോള്‍ ഭക്ഷണം ഉപേക്ഷിക്കുന്നത്‌ പതിവാണല്ലോ. ഇതുമൂലം കോഴിക്ക്‌ ശക്തി വര്‍ദ്ധനവാണ്‌ ഉണ്ടാകുന്നത്‌. അക്കാര്യം നമുക്ക്‌ അനുഭവമുള്ളതാണ്‌.
ശരീരം പ്രയത്‌നിച്ചാല്‍ അതിന്‌ വിശ്രമം ആവശ്യമാണ്‌. ശ്രമിച്ചവനേ വിശ്രമത്തിന്റെ ആവശ്യമുള്ളൂ. ഇതു മൂലം ശരീരത്തിനു ശരിയായ ഊര്‍ജ്ജം ലഭിക്കുന്നു. അദ്ധ്വാനിക്കാത്തവന്‌ വിശ്രമത്തിന്റെ ഗുണം ലഭിക്കുകയില്ല

മുക്തിയിലേക്കുള്ള ഈ പ്രയാണത്തിൽ ഒരു പ്രത്യേക നിലയിലെത്തിയ മനുഷ്യൻ ഈ കാണുന്ന ഭൗതീകദേഹം മാത്രമല്ലന്നും വ്യക്തമാണല്ലോ. പാശ്ചാത്യലോകം ഭൗതീകശരീരം മാത്രമായേ മനുഷ്യനെ കാണുന്നുള്ളൂ . പക്ഷേ ഭരതീയമായ നമ്മുടെ ആർഷപരമ്പര ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നത്, മനുഷ്യന്റെ ഏറ്റവും പുറമേയുള്ള ഒരു ആവരണം മാത്രമാണ് ഈ ഭൗതീകശാരീരം എന്നാണ്. അതിനുള്ളിൽ വ്യത്യസ്ഥ സ്പന്ദനവിശേഷങ്ങളോടുകൂടിയ മറ്റുസൂക്ഷമങ്ങളും സൂക്ഷ്മതരങ്ങളുമായ അനേകം ശരീരങ്ങൾ അഥവാ കോശങ്ങളുണ്ട്. അതിന്റെയെല്ലാം ഉള്ളിൽ കടന്നു നോക്കിയാൽ മാത്രമേ ഉപാധിഭേദങ്ങൾ കൂടാതെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന പരമാത്മ ചൈതന്യം അനുഭവഭേദ്യമാകൂ. ഏറ്റവും ചുരുക്കത്തിൽ പറയാമെങ്കിൽ മനുഷ്യൻ എന്ന പ്രതിഭാസം മൊത്തത്തിൽ സ്ഥൂലശരീരമെന്നും സൂക്ഷ്മശരീരമെന്നും ഏറ്റവും ഉള്ളിൽ വിരാചിക്കുന്ന പരമാത്മാചൈതന്യമെന്നും മൂന്ന് ഉപാധികൾ ചേർന്നതാണ്. പ്രപഞ്ചശരീരത്തിനുള്ളിലും പ്രാപഞ്ചിക ശക്തികളുടെ സമാഹാരമായ ഒരു സൂക്ഷശരീരവും അതിനുള്ളിൽ വിരാജിക്കുന്ന പരമാത്മാവും ഉണ്ട്. വിരാട്പുരുഷൻ പ്രപഞ്ചത്തിന്റെ സ്ഥൂലശരീരമാണെങ്കിൽ, ഹിരണ്യഗർഭൻ പ്രപഞ്ചത്തിന്റെ സൂക്ഷ്മശരീരവും ഈശ്വരൻ അന്തര്യാമിയായ പരമാത്മാചൈതന്യവുമാണ്. വ്യഷ്ടിശരീരത്തിൽ ഇവ വിശ്വൻ, തൈജസൻ , പ്രാജ്ഞൻ, എന്നീ നാമങ്ങളാൽ വ്യവഹരിക്കപ്പെടുന്നു. അങ്ങനെ മനുഷ്യശരീരമാകുന്ന പിണ്ഡാണ്ഡം ബ്രഹ്മാണ്ഡത്തിന്റെ ഒരു കൊച്ചു പകർപ്പുതന്നെയാണ്. പ്രതീകങ്ങൾ തമ്മിൽ നീഗൂഢ ബന്ധങ്ങൾ കണ്ടെത്തുന്ന ആദ്ധ്യാത്മീകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പ്രപഞ്ചത്തിൽ നടക്കുന്ന ചലനങ്ങൾ മനുഷ്യശരീരത്തിലും മനുഷ്യശരീരത്തിൽ നടക്കുന്ന ചലനങ്ങൾ പ്രപഞ്ചശരീരത്തിലും, പരസ്പരം അനുവർത്തിക്കുമെന്നത് സത്യമാണ്. ഇത് തന്ത്രശാസ്ത്രത്തിൽ പലയിടത്തും ശാസ്ത്രീയമായും വിശദമായും വർണ്ണിച്ചിട്ടുണ്ട്.