2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

കൃഷ്ണന്റെ പാദമുദ്രകൾ



കൃഷ്ണന്റെ പാദമുദ്രകൾ

വൃന്ദാവനത്തിലെ വള്ളികളോടും വൃക്ഷങ്ങളോടും ശ്രീകൃഷ്ണനെപ്പറ്റി ചോദിച്ച് ചോദിച്ച് നടക്കുമ്പോൾ ആ ഗോപികമാർ നവപ്രദേശത്ത് കൃഷ്ണന്റെ പാദമുദ്രകൾ നന്നായി തെളിഞ്ഞുകണ്ടു. നിലാവുണ്ടെങ്കിലും രാത്രിയിൽ വനപ്രദേശത്ത് ആ പാദമുദ്രകൾ പതിഞ്ഞു കണ്ടതെങ്ങനെ? ഭഗവാന്റെ പാദദർശനഭാഗ്യം എങ്ങനെയുണ്ടാവും ? ..... ഭഗവാന്റെ പാദമുദ്രകൾ കാണണമെങ്കിൽ പ്രയത്നം വേണം എപ്പോഴും ഭഗവാനെത്തന്നെ ചിന്തിച്ച് ഭഗവാന്റെ നാമം നിരന്തരം ജപിച്ച് കാണുന്നവരോടല്ലാം ഭഗവാനെ കുറിച്ച് മാത്രം പറഞ്ഞ് കഴിഞ്ഞാലേ സ്മരണ ഉള്ളിൽ ഉറച്ചുവെന്ന് ആ പാദങ്ങൾ കാണണമെന്ന ആഗ്രഹം ഉണ്ടാവൂ. കുറെ വഴിപാടുകൾ കഴിച്ചതുകൊണ്ടോ, ഭജനമിരുന്നതുകൊണ്ടോ, കിട്ടുന്നതല്ല ആ ഭാഗ്യം . പിന്നെ എങ്ങനെ നല്ല പ്രകാശമില്ലെങ്കിലും അവർ ആ പാദ മുദ്രകളായ അക്ഷതം, കൊടി, താമര, വജ്രം, യവം, തുടങ്ങിയവ നന്നായി തെളിഞ്ഞു കണ്ടു?.. ഇവിടെയാണ് ശ്രീകൃഷ്ണനെ ധ്യനിക്കുന്നതിന്റെ വൈശിഷ്ട്യം. സദാ കൃഷ്ണാന്വേഷണത്വരയിൽ ജീവിക്കുന്ന ആളുടെ കൃഷ്ണമണി കൂടുതൽ നിരീക്ഷണ സാമർത്ഥ്യമുള്ളതാവും. എല്ലാ ഇന്ദ്രീയങ്ങൾക്കും ഇതുപോലെ നിരീക്ഷണ സാമർത്ഥ്യമുള്ളതായി മാറിയതിനാൽ ഗോപികമാർക്ക് ഭഗവാന്റെ പാദമുദ്രകൾ നന്നായി തെളിഞ്ഞു കാണാൻ കഴിഞ്ഞു. ഈ ഗോപികമാരെ പോലെ കൃഷ്ണാന്വേഷണ തൽപരരായി നോക്കുക. ഒരു നീല പ്രതലം സങ്കൽപ്പിച്ച്


ഉണ്മ

സർവ്വശക്തവും സർവ്വസ്വതന്ത്രവുമായ ഉണ്മയ്ക്ക് രൂപമില്ലാത്ത സ്ഥിതിയിൽ മാത്രമല്ല. സർവ്വസ്വതന്ത്രവും ശക്തവുമാണെന്ന കാരണത്താൽ തന്നെ ഉണ്മയ്ക്ക് ഒരേ സമയം അരൂപിയും അന്തരൂപിയും ആകാൻ കഴിയുന്നു. പരമമായസത്യം അരൂപിയും അന്തരൂപിയുമാണ്. രൂപഭാവമുള്ളവക്കെല്ലാം രൂപമില്ലായ്മ എന്ന് അതീത്ഭാവമുണ്ട്. രൂപമില്ലായ്മയും രൂപവും , ഉണ്മയുടെ രണ്ടു ഭാവങ്ങലാകയാൽ മനുഷ്യന്റെയും പ്രകൃതിയുടെയും പ്രഭവകേന്ദ്രമായ ആത്മസത്തുമായി മനുഷ്യമനസ്സിനെ ബന്ധത്തിൽ വരാനുള്ള പ്രായോഗിക പരിശീലനമാണ് രൂപഭാവത്തിലുള്ള ഈശ്വരാരാധന. രൂപങ്ങളുമായി ബന്ധപ്പെട്ടുകഴിയുന്ന മനുഷ്യമനസ്സിന് വിഗ്രഹാരാധന ആത്മവികാസത്തിനുള്ള തികച്ചും ശാസ്ത്രീയവും യുക്തിപരവുമായ ഒരു സമീപനമാണ് . വിഗ്രഹത്തിന്റെ വസ്തുവും മഹത്തായ ഒരു ഊർജ്ജരംഗം തന്നെ. വസ്തുവും മനുഷ്യനും എല്ലാം ആനന്ദമായ ഒരേയൊരു -ഊർജ്ജസാഗരം - ബ്രഹ്മം- തന്നെ. സത്യത്തിലേക്കുള്ള മാർഗ്ഗം തികച്ചും വിശാലമായിരിക്കണം . ആത്മാർത്ഥമായും തുറന്ന മനസ്സോടുകൂടിയ ഏതു സമീപനവും മനുഷ്യമനസ്സിനെ ഈശ്വരനോട് അടുപ്പിക്കുന്നു. രൂപമില്ലാതെയുള്ള ഈശ്വരാധന ദുഷ്കരമാണ് . ഫലമാണ് പ്രധാനം . രൂപഭവനയോടുകൂടിയ ആരാധന ആദ്ധ്യത്മിക വികാസത്തെ സഹായിക്കുകയും ക്രമേണ രൂപത്തിന് അതീതമായ അത്മാനുഭൂതിയിലേക്ക നയിക്കുകയും ചെയ്യുന്നു. ഇതിനായി ദേവരൂപങ്ങളെ ഉപാധിയാക്കിക്കൊണ്ടുള്ള ആരാധന എന്ന മഹത്തായ സങ്കേതികമാർഗ്ഗം ഗുണകരം തന്നെ.. മനുഷ്യനും പരമോന്നത സത്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ജ്ഞാനം പ്രതിരൂപാത്മകമായി ഉൾക്കൊള്ളുന്ന ദേവരൂപങ്ങളുടെ ആരാധന ആദ്ധ്യാത്മികയത്നത്തിന് സൗന്ദര്യാത്മകമായ ചൈതന്യവും ഈശ്വരനോട് വൈകാരികമായ അടുപ്പവും നൽകി ചൈതന്യവും ശക്തിയും ജീവിതത്തിൽ ആവിഷ്ക്കരിക്കുവാൻ സഹായകമായി തീർന്നു.....
സർവ്വവ്യാപിയും സർവ്വധാരഭൂതരും ഹിരണ്യഗർഭനുമായ മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്ന് ഒരു താമര മുളച്ചു. അതിന്മേൽ വിരിഞ്ഞ ചെന്താമരപൂവിൽ നമ്മുടെ പിതാമഹനായ ആദിമകലാകാരൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു. ആ ദേവൻ തന്റെ ജന്മസ്ഥാനപത്മംകൊണ്ട് ഈ ലോകം സൃഷ്ടിച്ചു. നാഭീപത്മത്തിന്റെ കിഴങ്ങാണ് ആദികൂർമ്മം. അതിന്റെ തണ്ടാണ് അനന്തൻ. ആ പത്മംതന്നെയാണ് ഭൂഗോളം. ഇതാണ് ലോകോത്പത്തിയെക്കുറിച്ചുള്ള ഒരു പൗരാണിക സങ്കല്പം. ആ സങ്കല്പത്തിനെ ആസ്പദമാക്കിയാണ് ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രനിർമ്മാണ വിധികളും പൂജാവിധികളും പരിശോധിച്ചാൽ ഈ പരമാർത്ഥം വ്യക്തമാകുന്നതാണ്. ഭൂഗർഭത്തിൽ അടിയിൽ ഒരു നിധികുംഭം, അതിന്മേൽ ശിലാപത്മം, അതിന്മേൽ ശിലാകൂർമ്മം, അതിന്റെമേലെ നാളം, ആ നാളത്തിന്മേൽ വിടർന്നു നിൽക്കുന്ന ചെന്താമരപ്പൂവത്രേ ശ്രീകോവിലിന്റെ ഉൾഭാഗമായ ഗർഭഗൃഹം. അതിന്റെ മദ്ധ്യത്തിലുള്ള കർണ്ണികയാണ് പീഠം. പീഠമദ്ധ്യത്തിൽ ബിംബം പ്രതിഷ്ഠിക്കുന്നു. ഇതാണ് ബിംബപ്രതിഷ്ഠാ വ്യവസ്ഥ. ഇതനുസരിച്ച് നോക്കുമ്പോൾ ലോകത്തിന്റെ ചെറിയൊരുരൂപംതന്നെയാണ് ശ്രീകോവിലിന്റെ ഗർഭഗൃഹമെന്ന് വ്യക്തമാണല്ലോ.


ഒരു ഭക്തന്‍ മറ്റാരുടേയും അനുയായിയല്ല, ഭക്തി ഒരു ഗുണമാണ്. ഒരൊറ്റ ബിന്ദുവില്‍ എന്നവണ്ണം, നിരന്തരമായി ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭക്തി. തന്‍റെ ചിന്ത, വികാരം ഇവയെല്ലാം ഒരൊറ്റദിശയിലേക്ക് ഏകാഗ്രമാക്കാന്‍ കഴിയുന്ന വ്യക്തിക്ക് സ്വഭാവികമായി ഒരു മഹത്വമുണ്ടാകും.. എന്തും സ്വംശീകരിക്കാനുള്ള കഴിവ് ആ വ്യക്തിക്കുണ്ടാകും. ഭക്തി എന്നത് ആരാധനാ മൂര്‍ത്തിയുമായി അലിഞ്ഞുചേരാനുള്ള നിങ്ങളുടെ ഇംഗിതമാണ്. ഉപാസകന്‍ അഥവാ ഭക്തന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ ഒരു ചവിട്ടുമെത്തയാണോ, അതല്ല ആരുടെയെങ്കിലും ശിരസ്സിലെ കിരീടമാണോ എന്നൊന്നും ആലോചിക്കുകയില്ല. നിങ്ങള്‍ എന്തായി തീരുന്നുവോ അതില്‍ സംതൃപ്തനായിരിക്കും. പാദമെന്നോ, ശിരസ്സെന്നോ ഭേദമില്ലാതെ, ആ ആളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്കാവും. അസ്തിത്വത്തിന്‍റെ വ്യത്യസ്തമായ ഒരവസ്ഥയാണത്. പ്രേമത്തെ ഭൗതികതലത്തില്‍ മാത്രം കാണുന്ന ഒരാള്‍ക്ക് ആ അവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.