2019, ജനുവരി 10, വ്യാഴാഴ്‌ച

കൈക്കുളങ്ങര ഭഗവതി ക്ഷേത്രം



കൈക്കുളങ്ങര ഭഗവതി ക്ഷേത്രം 
തൃശൂർ ജില്ലയിലെ കടങ്ങോട് പഞ്ചായത്തിൽ വടക്കാഞ്ചേരി -കുന്നംകുളം റൂട്ടിലെ എരുമപ്പെട്ടിയിൽ നിന്നും രണ്ടു കിലോമീറ്റര് വടക്കുപടിഞ്ഞാറ് ഭാഗത്ത്. പ്രധാനമൂർത്തി ഭഗവതി .കിഴക്കോട്ടു ദര്ശനം .
ഉപദേവത :ശാസ്താവ് .രണ്ടുനേരം പൂജ. വൃശ്ചിക്ത്തിലെ കാർത്തിക ആഘോഷം മല്ലിശ്ശേരി ഇളയതിന്റെ വീട്ടിലെ ദേവിയായിരുന്നു.എന്നും വൈദ്യം പഠിക്കാൻ പോർക്കളത്ത് പോയ പാലക്കാട്ടു നായർ ചിറവരമ്പത്ത് കാവിൽ നിന്ന് ഭജിച്ചു കൊണ്ടുവന്നതാണെന്നും ഐതിഹ്യങ്ങൾ .കണിയാട്ടിൽ നായർ,എടമഠത്തിൽ നായർ ,വെളുത്തനായർ കുറ്റിപ്പുറത്ത് നായർ എന്നിവർ പണിതീർത്ത ക്ഷേത്രമാണന്നു പറയുന്നു. അറിയപ്പെടുന്നകാലത്ത് ക്ഷേത്രം തൃശൂർ  തെക്കേ മഠത്തിൻറെ തായിരുന്നു.തെക്കേമഠം സ്വാമിയാർ ഇവിടെ  പുഷ്പ്പാഞ്ജലിയും നടത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ  ശാന്തിക്കാരനായിരുന്നു കൈതക്കാട് ഭട്ടതിരിയുടെ പുത്രനാണ് കൈക്കുളങ്ങര  രാമവാര്യർ .ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യർ ഈ ദേവിയുടെ ഭ്രാന്തനായിരുന്നു  എന്നാണ് പഴമ.

ഐതിഹ്യം
ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂ ആയതിനാൽ ഭക്തജനങ്ങളിൽ ചിലർ ശിവനായും മറ്റു ചിലർ ഭഗവതിയായും സങ്കല്പിച്ച് ഇവിടെ ആരാധന നടത്തിയിരുന്നു.തൃശ്ശൂർ തെക്കേ മഠത്തിലെ സ്വാമിയാർമാർ ഇവിടെ പതിവായി ദർശനം നടത്താറുണ്ടായിരുന്നു. അക്കാലത്ത് ഇവിടം സന്ദർശിച്ച പണ്ഡിതശ്രേഷ്ഠനായ ഒരു സ്വാമിയാർ അമ്പലത്തിലെ മൂർത്തി ആരെന്ന കാര്യത്തിൽ തീർച്ച വരുത്താൻ വേണ്ടി 41 ദിവസത്തെ കഠിനവ്രതം ആരംഭിച്ചു. വ്രതം കഴിയുന്ന ദിവസം രാത്രിയിൽ അദ്ദേഹത്തിന് ഒരു സ്വപ്നദർശനം ഉണ്ടായി.പിറ്റേന്ന് രാവിലെ അമ്പലക്കുളത്തിൽ പോയി നോക്കിയാൽ പ്രശ്നത്തിന് സമാധാനം ഉണ്ടാവുമെന്ന് നിർദ്ദേശം ലഭിച്ചു.സ്വപ്നത്തിൽ അറിയിച്ചതനുസരിച്ച് കുളത്തിൽ ചെന്ന് നോക്കിയപ്പോൾ സ്വാമിയാർ ദിവ്യമായ ഒരു കാഴ്ച്ച കണ്ടു. വളകളും മോതിരങ്ങളും അണിഞ്ഞ ഒരു സ്ത്രീയുടെ മനോഹരമായ കൈ ജലത്തിൽ ഉയർന്നു നിൽക്കുന്നു.അടുത്ത നിമിഷം അത് അപ്രത്യക്ഷമായി.അമ്പലത്തിലെ ചൈതന്യം ഭഗവതിയുടേത് ആണെന്ന് സ്വാമിയാർ മനസ്സിലാക്കുകയും ആ വിവരം നാട്ടുകാരെ അറിയിക്കുകയും ചെയ്തു.ക്ഷേത്രത്തിനും സമീപപ്രദേശങ്ങൾക്കും കൈക്കുളങ്ങര എന്ന് സ്വാമിയാർ പുതിയ പേര് നൽകി.
വൃശ്ചിക്ത്തിലെ കാർത്തിക ആഘോഷം മല്ലിശ്ശേരി ഇളയതിന്റെ വീട്ടിലെ ദേവിയായിരുന്നു.എന്നും വൈദ്യം പഠിക്കാൻ പോർക്കളത്ത് പോയ പാലക്കാട്ടു നായർ ചിറവരമ്പത്ത് കാവിൽ നിന്ന് ഭജിച്ചു കൊണ്ടുവന്നതാണെന്നും ഐതിഹ്യങ്ങൾ .കണിയാട്ടിൽ നായർ,എടമഠത്തിൽ നായർ ,വെളുത്തനായർ കുറ്റിപ്പുറത്ത് നായർ എന്നിവർ പണിതീർത്ത ക്ഷേത്രമാണന്നു പറയുന്നു.
അറിയപ്പെടുന്നകാലത്ത് ക്ഷേത്രം തൃശൂർ തെക്കേ മഠത്തിൻറെ തായിരുന്നു.തെക്കേമഠം സ്വാമിയാർ ഇവിടെ പുഷ്പ്പാഞ്ജലിയും നടത്തിയിരുന്നു. ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു കൈതക്കാട് ഭട്ടതിരിയുടെ പുത്രനാണ് കൈക്കുളങ്ങര രാമവാര്യർ .ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യർ ഈ ദേവിയുടെ ഭ്രാന്തനായിരുന്നു എന്നാണ് പഴമ.
ചരിത്രം
മല്ലിശ്ശേരി ഇളയതിന്റെ നേതൃത്വത്തിലായിരുന്നു പണ്ട് ക്ഷേത്രഭരണം. ഇത് പിന്നീട് എട്ടു വീട്ടിൽ നായന്മാരുടെ കീഴിലായി. അവർ തൃശ്ശൂർ തെക്കേമഠത്തിന് ഭരണം കൈമാറി. 1987ൽ ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. 2007 ഡിസംബർ 21 മുതൽ ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഭരണം.
പൂജകൾ
ശ്രീചക്രപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ രാവിലെ സരസ്വതി, ഉച്ചയ്ക് ദുർഗ്ഗ, വൈകുന്നേരം ഭദ്രകാളി എന്നിങ്ങനെ മൂന്നു ഭാവത്തിലാണ് പൂജകൾ നടക്കുന്നത്.ക്ഷേത്രത്തിലെ താന്ത്രികകർമ്മങ്ങൾ ചെയ്യുന്നത് പോർക്കുളം കരുവന്നൂർ വടക്കേടത്ത് മനക്കാരാണ്.
ഉപദേവതകൾ..
അന്തിമഹാകാളൻ, അയ്യപ്പൻ, ഗണപതി