2018, ജൂലൈ 3, ചൊവ്വാഴ്ച

ജീവിതത്തിൽ അബദ്ധം സംഭവിക്കാതിരിക്കാൻ.. നന്നായി ജീവിക്കാനുള്ള വഴി.. ഒരുവശത്തേക്കു മാത്രം ഒഴുകുന്ന പുഴ




ഒരുവശത്തേക്കു മാത്രം ഒഴുകുന്ന പുഴ

മാതാപിതാക്കള്ക്കു മക്കളോട് എന്തുമാത്രം സ്നേഹമുണ്ട് ? അത് വിവരണാതീതമാണ്. തിരിച്ച് മക്കള് മാതാപിതാക്കള്ക്ക് എന്താണു നല്കുന്നത് ? അത് വിവരിക്കാതിരിക്
കുന്നതായിരിക്കും നല്ലത്. മക്കളോടുള്ള സ്നേഹം ഒരു വശത്തേക്കുമാത്രം ഒഴുകുന്ന ഒരു പുഴയാണെന്നു പറയാറുണ്ട്. നമ്മുടെ മാതാപിതാക്കള് നമ്മളെ സ്നേഹിക്കും. നമ്മുടെ സ്നേഹം പക്ഷേ അവരോടായിരിക്കില്ല, നമ്മുടെ മക്കളോടായാരിക്കും.
ഗൗതമബുദ്ധന്റെ കാലത്ത് മഗധയിലെ രാജാവായിരുന്നു അജാതശത്രു. അദ്ദേഹത്തിന്റെ പിതാവ് ബിംബിസാരന് ബുദ്ധന്റെ ശിഷ്യനായിരുന്നു. അധികാരക്കൊതി മൂത്ത അജാതശത്രു പിതാവിനെ വധിച്ച് രാജാവാകാന് ശ്രമിച്ചെങ്കിലു
ം പരാജയപ്പെട്ടു. ബിംബിസാരനാകട്ടെ മകനെ ശിക്ഷിക്കുന്നതിനു പകരം സ്വമനസാ രാജ്യാധികാരം കൈമാറുകയാണുണ്ടായത്.
അജാതശത്രു ഇതിനു നന്ദി കാണിച്ചത് പിതാവിനെ തുറുങ്കിലടച്ച് പട്ടിണിക്കിട്ടു കൊല്ലാന് വിധിച്ചുകൊണ്ടാണ്. അജാതശത്രുവിന്റെ അമ്മയ്ക്കു മാത്രമേ ബിംബിസാരനെ കാണാന് അനുവാദമുണ്ടായിര
ുന്നുള്ളൂ. രാജ്ഞി മടിയില് ഭക്ഷണം ഒളിപ്പിച്ചു കടത്തി ബിംബിസാരന്റെ ജീവന് നിലനിര്ത്താന് ശ്രമിച്ചു. അജാതശത്രു ഇതറിഞ്ഞു.
തുടര്ന്ന് രാജ്ഞി മുടിക്കെട്ടില് ഭക്ഷണം ഒളിപ്പിച്ചുകടത്തി. ഇതും രാജാവിന്റെ ചെവിയിലെത്തി. അപ്പോള് രാജ്ഞി സുഗന്ധദ്രവ്യങ്ങളാല് സ്നാനം ചെയ്ത് തേന്, വെണ്ണ, നെയ്യ് തുടങ്ങിയവയുടെ മിശ്രിതം ശരീരത്തില് തേച്ചുപിടിപ്പിച
്ച് രാജാവിനെ കാണാന്പോയി. ബിംബിസാരന് അതു ഭക്ഷിച്ച് ജീവന് നിലനിര്ത്തി. ഇതും അറിഞ്ഞ അജാതശത്രു അമ്മ ഇനി അച്ഛനെ കാണേണ്ടെന്ന് ഉത്തരവിറക്കി.
എന്നാല്, ബുദ്ധന്റെ ധര്മ്മോപദേശത്തില് നിര്വാണത്തിലേക്കുള്ള ആദ്യപടി കടന്നിരുന്ന ബിംബിസാരന് ഭക്ഷണമില്ലാത്തതൊന്നും കാര്യമാക്കാതെ ആത്മീയാനന്ദത്തില് മുഴുകിക്കഴിഞ്ഞുപോന്നു. പിതാവിനെ കൊന്നേ അടങ്ങൂ എന്നു നിശ്ചയിച്ചിരുന്ന അജാതശത്രു, തന്റെ ക്ഷുരകനെ വിളിച്ച് അച്ഛന്റെ കാല്വെള്ളയിലെ തൊലി ചെത്തിക്കളഞ്ഞശേഷം ഉപ്പും എണ്ണയും പുരട്ടി തീക്കനലില്ക്കൂടി നടത്താന് ഉത്തരവിട്ടു. ക്ഷുരകന് ശിക്ഷ നടപ്പാക്കി. ബിംബിസാരന് വലിയ വേദന അനുഭവിച്ചു മരിച്ചു.

അന്നേദിവസം തന്നെ അജാതശത്രുവിന് ആദ്യജാതനുണ്ടായി. പിതാവിന്റെ മരണവും മകന്റെ ജനനവും സംബന്ധിച്ചുള്ള കുറിപ്പുകള് ഒരേ സമയമാണ് രാജാവിനടുത്തെത്തിയത്. ആദ്യം വായിച്ചത് മകന്റെ ജനനവാര്ത്തയാണ്. അജാതശത്രു അത്യധികം സന്തോഷിച്ചു. പുത്രവാത്സല്യത്തില് നിറഞ്ഞ അദ്ദേഹം ഓടി തന്റെ അമ്മയുടെ അടുത്തെത്തി ചോദിച്ചു 'അമ്മേ ഞാന് കുഞ്ഞായിരുന്നപ്പോള് അച്ഛന് എന്നെ സ്നേഹിച്ചിരുന്നോ?'
വേദനനിറഞ്ഞ ഭാവത്തോടെ അമ്മ മകനെ നോക്കി. തുടര്ന്നു പറഞ്ഞു 'ഞാന് നിന്നെ ഗര്ഭം ധരിച്ചിരിക്കേ നിന്റെ പിതാവിന്റെ വലത്തേ കയ്യിലെ രക്തം കുടിക്കണമെന്ന് എനിക്കാഗ്രഹം തോന്നി. മനുഷ്യത്വരഹിതമായ മോഹം അദ്ദേഹത്തെ അറിയിക്കാന് ആദ്യം എനിക്കു മടിയായിരുന്നു. പക്ഷേ എനിക്കു നിയന്ത്രിക്കാനാ
യില്ല. നിന്റെ പിതാവ് സന്തോഷത്തോടുകൂടിത്തന്നെ ആ ആഗ്രഹം സാധിച്ചുതരികയാണുണ്ടായത്.
ഗര്ഭത്തിലിരിക്കേതന്നെ ജോത്സ്യന്മാര് പ്രവചിച്ചിരുന്നു, നീ പിതാവിന്റെ ഘാതകനാകുമെന്ന്. അതിനാലാണ് നിനക്ക് അജാതശത്രു എന്ന പേരു നല്കിയത്. ഗര്ഭത്തില്വച്
ചുതന്നെ നിന്നെ കൊല്ലാന് ഞാന് ശ്രമിച്ചെങ്കിലും നിന്റെ പിതാവ് സമ്മതിച്ചില്ല.
ജനിച്ചു കഴിഞ്ഞും നിന്നെ ഇല്ലാതാക്കാന് ഞാന് ശ്രമിച്ചു, അപ്പോഴും അച്ഛനാണ് രക്ഷപ്പെടുത്തിയ
ത്. നീ ചെറുപ്പമായിരിക്കേ നിന്റെ കയ്യിലൊരു പരു വന്നു. വേദനയാല് നിനക്ക് ഉറങ്ങാന് പോലും പറ്റാതായി. അക്കാലമത്രയും അച്ഛനായിരുന്നു നിനക്കാശ്വാസം. അച്ഛന് നിന്റെ വിരല് തന്റെ വായില് വച്ച് ഉറിഞ്ചിക്കൊണ്ടി
രിക്കുമ്പോള് മാത്രമാണ് നീ സ്വസ്ഥനായിരുന്നത്. ദര്ബാറില് ഭരണം നടത്തുമ്പോളും അദ്ദേഹം നിന്നെ മടിയിലിരുത്തി നിന്റെ വിരല് ഉറുഞ്ചിക്കൊണ്ടിരുന്നു. അവസാനം പരു അദ്ദേഹത്തിന്റെ വായില്വച്ച് പൊട്ടി. നിന്നോടുള്ള സ്നേഹത്താല് പഴുപ്പ് തുപ്പിക്കളയാന്പോലും അദ്ദേഹം തയാറായില്ല.'
അമ്മ പറഞ്ഞ കഥകള് അജാതശത്രുവിനെ ഉലച്ചു. ഒരു പിതാവാകുമ്പോള് മാത്രമേ പിതൃവാത്സല്യം എന്താണെന്നു മനസിലാകൂ എന്ന് അജാതശത്രുവിനു ബോധ്യപ്പെട്ടു. അദ്ദേഹം പശ്ചാത്താപത്താല് വിവശനായി കൈകളില് മുഖംപൊത്തി. ചുടുകണ്ണീര് ഒഴുക്കിക്കൊണ്ട് പിതാവിനെ ഉടന് മോചിപ്പിക്കാന് അജാതശത്രു ഉത്തരവിട്ടു. പക്ഷേ, സമയം കഴിഞ്ഞിരുന്നു. ബിംബിസാരന് എന്നെന്നേയ്ക്കുമായി കണ്ണടച്ചിരുന്നു.

നന്നായി ജീവിക്കാനുള്ള വഴി

വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു.

ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു.

“…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് പ്രത്യകം പരാമര്‍ശിച്ചിട്ടുണ‍്ട്. ‘6’ വോള്‍ട്ടിന് പകരം നിങ്ങള്‍ ഉപയോഗിച്ചത് 220 വോള്‍ട്ടാണ്… ഞ‍ങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.”

ഇനി കൂടുതല്‍ വിശദീകരണം വേണ്ടതില്ലല്ലോ. നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയ, ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങള്‍.

അതൊന്ന് വായിച്ചുനോക്കാതെ, മനസിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാല്‍ അത് അകാലത്തുതന്നെ കേടാകും പാഴാകും ചിലപ്പോള്‍ നഷ്ടവുമാകും.

ഈ കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍.

സ്വയം ജീവിച്ചു കാണിച്ച് അവര്‍ അത് വിശദീകരിക്കുന്നു അവരില്‍ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാന്‍ പഠിച്ചാല്‍ ജീവിതം ശരിക്കും രസിക്കാനാകും.

ജീവിതത്തിൽ അബദ്ധം സംഭവിക്കാതിരിക്കാൻ..

ഒരിക്കൽ ഒരു മുക്കുവന്റെ    വലയിൽ   ഒരത്ഭുത പെട്ടി കുരുങ്ങി..  കാണാൻ നല്ല ചന്തമുളള  പെട്ടിയും കിട്ടിയ മീനുകളും തൊട്ടിയിലാക്കി  അയാൾ വീട്ടിലേക്കു തിരിച്ചു.

മനോഹരമായ പെട്ടിക്കുള്ളിലെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ  മുക്കുവൻ തന്റെ പങ്കായം കൊണ്ട് പൂട്ട് അടിച്ചു പൊളിച്ചു. ഏറെ അറകളുള്ള
പെട്ടിക്കുള്ളിൽ അടക്കിവെച്ച താളിയോലകളും തൂവലുകളും കണ്ട്‌ മുക്കുവനും ഭാര്യയും ഏക മകനും പരസ്പരം
അന്തം വിട്ടു   നോക്കിയിരുന്നു.

പിറ്റേ ദിവസം തന്നെ ഒരു ജ്ഞാനിയെ കൂട്ടിക്കൊണ്ടു വന്നു മുക്കുവൻ പെട്ടി പരിശോധിപ്പിച്ചു.  പെട്ടിയിൽ ഭദ്രമായി അടക്കപ്പെട്ട  താളിയോലകൾ  വായിച്ച് നോക്കിയിട്ട് ജ്ഞാനി പറഞ്ഞു

"ഇതൊരു അത്ഭുത പെട്ടിയാണ്,  ഇത് ഭദ്രമായി കെട്ടിപ്പൂട്ടി സൂക്ഷിക്കുക,  ഐശ്വര്യം വന്നു ചേരും. "

എഴുത്തും വായനയും അറിയാത്ത മുക്കുവൻ..
പെട്ടി നല്ലൊരു തുണിയിൽ പൊതിഞ്ഞു കെട്ടി ആർക്കും കൈയെത്താത്ത ഉത്തരത്തിന് മുകളിൽ സൂക്ഷിച്ചു വെച്ചു.

കാലങ്ങൾ കടന്നു പോയി.. മുക്കുവന് ഈ പെട്ടി കൊണ്ട് ഒരു ഐശ്വര്യവും വന്നു ചേരാത്തതിനാൽ അയാൾ വീണ്ടും ജ്ഞാനിയെ തേടി പോയി.  ജ്ഞാനി വർഷങ്ങൾക്ക്‌ മുൻപ് തന്നെ നഗരത്തിലേക്ക് താമസം മാറി പോയതറിഞ്ഞ മുക്കുവൻ തന്റെ  പെട്ടി മറ്റൊരു ജ്ഞാനിയെ കാണിച്ചു.

പെട്ടി തുറന്ന് താളിയോലകൾ വായിച്ച് നോക്കിയ രണ്ടാം ജ്ഞാനിയും  പറഞ്ഞു..  ഇതൊരു അത്ഭുത പെട്ടി തന്നെയാണ്.  ഇത് ഭദ്രമായി സൂക്ഷിച്ചു വെച്ചോളൂ ഐശ്വര്യം വന്ന്‌ ചേരും.

മുക്കുവൻ പെട്ടിയുമായി മടങ്ങി.

മാസങ്ങൾക്ക് ശേഷം ഐശ്വര്യമൊന്നും വന്നുചേരാത്തതിനാൽ മുക്കുവൻ
രണ്ടാമത്തെ  ജ്ഞാനിയെ അന്വേഷിച്ചു പോയപ്പോൾ  ജ്ഞാനി സ്ഥലം മാറി പോയവിവരമാണ് അറിയാൻ കഴിഞ്ഞത്.

നിരാശ കൈവിടാതെ മുക്കുവൻ മൂന്നാമതൊരു  ജ്ഞാനിയെ കണ്ടു പിടിച്ചു പെട്ടിയിലെ താളിയോലകൾ പരിശോധിപ്പിച്ചു.. അദ്ദേഹവും പറഞ്ഞു ഇതൊരു അത്ഭുത പെട്ടിയാണ്.  ഐശ്വര്യം വരും..

മുക്കുവന് ദേഷ്യം വന്നു..  ഇതിന് മുൻപ് മറ്റു രണ്ടു ജ്ഞാനിമാരും ഇത് തന്നെയാണ് പറഞ്ഞത്..  ഇത്രയും കാലമായിട്ടും തനിക്ക് ഒരു  ഐശ്വര്യം വന്നു ചേർന്നിട്ടില്ല..മുക്കുവൻ തന്റെ സങ്കടം ബോധിപ്പിച്ചു.

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം.. ജ്ഞാനി,  മുക്കുവനോട് രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു.

മുക്കുവനും ഭാര്യക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിടിപെട്ടു തുടങ്ങിയിരുന്നു. ഇനിയും ഈ ഒരു ജന്മത്തിൽ എന്ത് ഐശ്വര്യം വരാൻ..  മുക്കുവൻ നെടുവീർപ്പിട്ടു..

ജ്ഞാനി പറഞ്ഞത് പ്രകാരം രണ്ടാഴ്ചയും പിന്നിട്ടു.. മുക്കുവൻ തന്റെ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു..
ആ ജ്ഞാനിയും സ്ഥലം മാറിപ്പോയ വിവരമറിഞ്ഞ മുക്കുവൻ രോഷത്തോടെ  മകനോട്‌.. പെട്ടി കടലിൽ കൊണ്ട് പോയി കളയാൻ പറഞ്ഞു.

അത്യാവശ്യം എഴുത്തും വായനയും  പഠിച്ച  മകൻ പെട്ടി  തുറന്ന് താളിയോലകൾ വായിച്ച് നോക്കി അച്ഛനോട്‌ പറഞ്ഞു...

ഇതിൽ എഴുതിയിരിക്കുന്നത് ഈ കിഴക്ക് ഭാഗത്തുള്ള മലയുടെ മുകളിലെ കാന്തൻ പാറക്കുള്ളിലെ മൂന്നു സ്ഥലങ്ങളിലായി ഗുഹയിൽ സ്വർണ്ണ നിധിയുള്ള വിവരങ്ങളാണ്.  ഇതിലെ മൂന്ന് അറകളിലും മൂന്ന് സ്ഥലത്തിന്റെയും വഴി അടയാളങ്ങളുമുണ്ട്.

അച്ഛനും മകനും മലമുകളിലെ  കാന്തൻപാറ കയറിത്തുടങ്ങി.  രേഖയിൽ പറഞ്ഞത് പ്രകാരം മൂന്ന് വഴികളിലുള്ള അറകളും പരിശോധിച്ചെങ്കിലും  നിധികളെല്ലാം ആരോ കവർന്നതായി ഇരുവർക്കും  ബോധ്യപ്പെട്ടു.

തങ്ങൾ ജ്ഞാനിമാരാൽ വഞ്ചിക്കപ്പെട്ടതും...  താളിയോലകളിൽ എഴുതിയത് സ്വന്തമായി ഒന്ന് വായിച്ച് നോക്കാൻ ശ്രമിക്കാതെ ജ്ഞാനിമാരെ  അന്ധമായി വിശ്വസിച്ചു   പോയതാണ് തങ്ങൾക്കു കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടതെന്ന കുറ്റബോധവും സങ്കടവും വിഷമവും മുക്കുവന്റെ ഹൃദയാഘാതത്തിനു കാരണമായി.
ചലനമറ്റ ശരീരവും തോളിലേറ്റി മകൻ മലയിറങ്ങി..

സർവ്വ സൗഭാഗ്യങ്ങളും നേടാനുള്ള വചനങ്ങൾ അടങ്ങിയ...ഉത്തരത്തിൽ  കെട്ടിപ്പൂട്ടി വെച്ച ഗ്രന്ഥവും...

സത്യവും നീതിയും ധർമ്മവും കർമ്മവും പഠിപ്പിച്ചു തരേണ്ട ജ്ഞാനിമാരെ പോലെയുള്ള പണ്ഡിതന്മാരും...

സ്വയം വായിച്ചു പഠിച്ചു സത്യം മനസ്സിലാക്കാതെ അന്ധമായ ജീവിതം നയിക്കുന്ന മുക്കുവനും. ..

നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ...

അതിന്ന് നമ്മൾ ചെയ്യേണ്ടത് നിങ്ങളുടെ അലമാരയിൽ സൂക്ഷിച്ച  ഭഗവത് ഗീത
 ഒരു തവണയെങ്കിലും അർത്ഥസഹിതം വായിച്ചു നോക്കുവാൻ ശ്രമിക്കുക .
ഈ മുക്കുവന്റെ ഗതി നമ്മുക്ക് വരാതിരിക്കാൻ.