2018, ജൂലൈ 3, ചൊവ്വാഴ്ച

സ്വര്‍ണക്കീരി...മങ്ങാട്ടച്ചനായി വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ച കഥ...വൈകുണ്ഠം എത്ര അകലെ..?


:-

വൈകുണ്ഠം എത്ര അകലെ..?

രാജകൊട്ടാരത്തിൽ ഭാഗവത സപ്താഹം നടക്കുകയാണ്.

ഗജേന്ദ്രമോക്ഷം കഥ ഭാഗവതർ വിശദീകരിച്ചു.

ആനയുടെ കാലിൽ മുതല പിടിച്ചു.... ആന ഉറക്കെനിലവിളിച്ചു. ആരും സഹായിക്കാൻ വന്നില്ല.

ഉടൻ പാവം ആന ഭഗവാനെ വിളിച്ചു കരഞ്ഞു. ഭഗവാൻ ഗരുഢന്റെ പുറത്ത് ഇടിമിന്നൽ വേഗത്തിൽ പറന്നെത്തി.

പെട്ടെന്ന് രാജാവ് പണ്ഡിതനെ തടഞ്ഞു കൊണ്ട് ചോദിച്ചു.

"എനിക്ക് ഒരു സംശയം."
ഭഗവാൻ ആനയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടി വന്നത് വൈകുണ്ഠത്തിൽ നിന്നല്ലേ...

അപ്പോൾ ഈ സംഭവം നടന്ന സ്ഥലത്തു നിന്നും എത്ര ദൂരെയാണ് വൈകുണ്ഠം.... "

ചോദ്യം കേട്ട് പണ്ഡിതൻ വല്ലാതായി. രാജാവ് ഒന്നു വിസ്തരിച്ചിരുന്നു': തന്റെ ചോദ്യം പണ്ഡിതനെ ഉലച്ചതിന്റെ ഉത്സാഹം ആ മുഖത്ത് പ്രകടമായി.

" അടിയൻ "
സദസ്സിനു പിറകിൽ നിന്ന ഒരു പരിചാരകൻ വായ കൈ കൊണ്ട് പൊത്തി പറഞ്ഞു.

" ഉം " രാജാവ് ഇരുത്തി മൂളി

" അവിടുന്ന് അനുവദിച്ചാൽ അടിയൻ ഇതിന്റെ ഉത്തരം പറയാം "

വാല്യക്കാരന്റെ സംസാരം കേട്ട് എല്ലാവരും അന്തം വിട്ടു.

ഉടൻ തന്നെ രാജശാസന ഉയർന്നു.

 " ഉം.... പറയൂ " പക്ഷേ ഇത് രാജസദസ്സാണെന്ന് മറക്കരുത്."

അയാൾ വിശദീകരിക്കാൻ തുടങ്ങി.

 " മഹാരാജൻ, ഗജേന്ദ്രന്റെ നിലവിളി കേൾക്കത്തക്ക ദൂരത്തായിരുന്നു വൈകുണ്ഠം. അതിനാൽ ഭഗവാന് ഉടനെത്തന്നെ എത്താൻ കഴിഞ്ഞു. "

വാല്യക്കാരൻ തുടർന്നു.

" പ്രഭോ, അഹങ്കാരിയുടെ ഏറ്റവും ഉച്ചത്തിലുള്ള പ്രാർത്ഥന പോലും കേൾക്കാനാവാത്ത അത്ര ദൂരത്തിലും ദുഃഖിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കേൾക്കത്തക്ക അത്ര സമീപത്തുമാണ് വൈകുണ്ഠം സ്ഥിതി ചെയ്യുന്നത്. "

ഈശ്വരനും നമ്മളും തമ്മിലുള്ള അകലം നമ്മുടെ മനസ്സിന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു.

മങ്ങാട്ടച്ചനായി വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ച കഥ

ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.ഗുരുവായൂരേക്കുള്ള യാത്രാമദ്ധ്യെ കള്ളന്മാര്‍ ആക്രമിച്ച ഭക്തകവിയെ മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്ന് ഗുരുവായൂരപ്പന്‍ രക്ഷപ്പെടുത്തി എന്ന ഐതിഹ്യത്തിനും വിശ്വാസക്കാരേറെ.ഒരിക്കല്‍ പൂന്താനം ഗുരുവായൂര്‍ക്കു തൊഴാന്‍ പോകയായിരുന്നു. വഴിക്കു സന്ധ്യാസമയത്തു വീടുംകുടിയുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ കൊള്ളക്കാർ അദ്ദേഹത്തെ പിടികൂടി. നമ്പൂരി ഭയചകിതനായി
യാ ത്വരാ ദ്രൗപദീത്രാണേ യാ ത്വരാ കരിരക്ഷണേ
മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ?ˮ
എന്ന് അതികരുണമായി ആക്രന്ദനം ചെയ്തു. ആ സമയത്തു സാമൂതിരിപ്പാട്ടിലെ മന്ത്രിയായ മങ്ങാട്ടച്ചന്‍ അശ്വാരൂഢനായി അവിടെ എത്തുകയും അദ്ദേഹത്തെ ഘാതകനില്‍നിന്നു രക്ഷിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതു സാമൂതിരിപ്പാട്ടിലെ പടനായകനായ കരുണാകരമേനോനാണെന്നും ചിലര്‍ പറയുന്നു. കൃതജ്ഞനായ പൂന്താനം അപരിചിതനായ അദ്ദേഹത്തിനു തന്റെ കയ്യിലുണ്ടായിരുന്ന മോതിരം സമ്മാനിക്കുകയും അദ്ദേഹം അതു വാങ്ങിപ്പോകുകയും ചെയ്തു. അടുത്ത ദിവസം പൂന്താനം ഗുരുവായൂരില്‍ചെന്നു തൊഴുതപ്പോള്‍ അവിടുത്തെ ശാന്തിക്കാരന്‍ ʻʻഈ മോതിരം ഭഗവാന്റെ തൃക്കയ്യില്‍ കണ്ടതാണ്. ഇത് അങ്ങേയ്ക്കു തരുവാന്‍ എനിക്കു സ്വപ്നത്തില്‍ ഭഗവാന്റെ അരുളപ്പാടുണ്ടായിˮ എന്നു പറഞ്ഞ് ആ മോതിരം അദ്ദേഹത്തിനു കൊടുക്കുകയും അതു താന്‍ തലേദിവസം സന്ധ്യയ്ക്കു തന്റെ പ്രാണദാതാവിനു സമ്മാനിച്ചതാണെന്ന് ആ ഭക്തശ്രേഷ്ഠന്‍ മനസ്സിലാക്കി, മങ്ങാട്ടച്ചന്റെ വേഷത്തില്‍ തന്നെ രക്ഷിച്ചതു ഗുരുവായൂരപ്പന്‍ തന്നെയായിരുന്നു എന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. നമ്പൂരി അവിടെ എത്തുമെന്നും അപ്പോള്‍ കയ്യില്‍ കൊടുക്കണമെന്നും പറഞ്ഞു മങ്ങാട്ടച്ചന്‍ മോതിരം മേല്‍ശാന്തിയെ ഏല്പിച്ചതായി നാസ്തികന്മാര്‍ക്കുകൂടിയും വിശ്വസിക്കാവുന്നതാണ്.

സ്വര്‍ണക്കീരി

യുദ്ധാനന്തരം രാജ്യ ഭാരം ഏറ്റെടുത്ത ധര്‍മപുത്രര്‍ രാജസൂയം നടത്തിയപ്പോള്‍ ..സദസ്സിലേക്ക് ഒരു പാതി സ്വര്‍ണമായ ഒരു കീറി കടന്നു വന്നു ..എന്നിട്ട് അവിടെ ബ്രാഹ്മണരുടെ കാല്‍ കഴുകിയ വെള്ളത്തില്‍ കിടന്നുരുണ്ടു ..എന്നിട്ട് ആ കീരീ സദസ്സിനെ നോക്കി എന്നിട്ട് ധര്മാപുത്രരോടെ പറഞ്ഞു ..
'ഹി രാജാവേ താങ്കളുടെ മഹത്തായ യാഗത്തിന് ആ സാധു ബ്രാഹ്മണന്റെ മലര്‍പ്പൊടി ദാനകര്‍മത്തിന്റെ അത്രപോലും വിലയില്ല ...സദസ്സ് അമ്പരന്നു...."സംസാരിക്കുന്ന കീരിയോ"..ഒടുവില്‍ തന്റെ കഥ കീറി സദസ്സിനോടെ പറഞ്ഞു ...
ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു സാധു ബ്രാഹ്മണനും കുടുംബവും താമസിച്ചിരുന്നു ..രോഗിയായ ബ്രാഹ്മണനും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം പട്ടിനീ യിലായിരുന്നു ..കുട്ടികളുടെ വിശപ്പ്‌ സഹിക്കാതെ അദ്ദേഹം ഭക്ഷണം തേടിയിറങ്ങി ..ഒടുവില്‍ കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നും ഉതിര്‍ന്നുവീണ ധാന്യ മണികള്‍ പെരുക്കിയെടുത്തു കൊണ്ടുവന്നു മലര്‍പ്പൊടി ഉണ്ടാക്കി ..സന്തോഷത്തോടെ കഴിക്കാനിരുന്നപ്പോള്‍ ..അവിടേക്ക് ദരിദ്രനായ മറ്റൊരു ബ്രാഹ്മണന്‍ എത്തിച്ചേര്‍ന്നു ..ഒടുവില്‍ തന്റെയും കുടുംബത്തിന്റെയും ഭക്ഷണം ആ മറ്റേ ബ്രാഹ്മണന് നല്‍കാന്‍ തീരുമാനിച്ചു .അദ്ധേഹത്തിന്റെ കാല്‍ കഴുകി ശുദ്ധമാക്കിയ ശേഷം ഭക്ഷണം നല്‍കി യാത്രയാക്കി ..അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന കീരീ ഒരു കൌതുകത്തിന് വേണ്ടി ബ്രാഹ്മണന്റെ കാല്‍ കാല്‍ കഴുകിയ മണ്ണില്‍ കിടന്നുരുണ്ടു ..അങ്ങനെയാണത്രേ കീരിയുടെ പാതി ശരീരം സ്വര്‍ണം ആയതു ..അതിനു ശേഷം പല യാഗശാലകളിലും ചെന്നിട്ടിട്ടും അതിന്റെ ബാക്കി ഭാഗം സ്വര്‍ണം ആയില്ല .ഈ കഥയാണ് കീരീ വിവരിച്ചത് ..