2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

പരശുവയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ്




പരശുവയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ്
ദക്ഷിണ കേരളത്തിലെ ഏറ്റവും പുരാതനമായ ദേവീ ക്ഷേത്രങ്ങളിലൊാണ് പരശുവയ്ക്കല്‍ മേജര്‍ ശ്രീ ഭഗവതി ക്ഷേത്രം. അത്യപൂര്‍വ്വമായ പ്രതിഷ്ഠ ശ്രീ ചക്ര ഭാവത്തില്‍ ഷഡ്ദളത്തില്‍ കാഴ്ചയില്‍ ശിവലിംഗ രൂപം പരിലസിക്കു. സാത്വികഭാവത്തില്‍ വിരാചിക്കുന്ന പരശുവയ്ക്കല്‍ ദേവി ദേശദേവതയാണ്.
ശക്തിസ്വരൂപിണിയായ ദേവിയെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ഇഷ്ടഫലസിദ്ധി ഉറപ്പാണെ കാര്യം ഭക്തജനങ്ങള്‍ മനസ്സിലാക്കിയ സത്യം. ധ്വജത്തില്‍ പറക്കു കൊടി ദേവീവാഹനമായ സിംഹത്തിന്റേതാണ്. ഈ സിംഹം ക്രോധവശയ്ക്കും, കശ്യപ്രജാപതിയ്ക്കും ജനിച്ച ഹരിയില്‍ നിന്നും ജനിച്ചതാണെു സങ്കല്പം.
മീനമാസത്തിലെ കാര്‍ത്തിക ഉത്സവത്തിനു പുറമെ മേട വിഷുവിനും ഇവിടെ പ്രാധാന്യമുണ്ട്. കര്‍ക്കിടകത്തില്‍ നിറയും പുത്തരിയും തുടര്‍ന്നുള്ള വിവിധതരം ആചാരാനുഷ്ഠാനങ്ങള്‍ ഇവിടെ നടത്തിവരുന്നു.
ശത്രു സംഹാരിയും ഭക്തവസ്തലയുമായ ഭഗവതിയെ ആരാധിക്കാനായി ക്ഷത്രിയ ധ്വംസഹനായ പരശുരാമന്‍ കേരളം മുഴുവനും ഭഗവതിയെ പ്രതിഷ്ഠിച്ചു. പരശുരാമന്‍ കേരള സംരക്ഷണത്തിനായി ഭഗവതി പ്രതിഷ്ഠ പശ്ചിമദിക്കുനോക്കിയാണ് പ്രതിഷ്ഠിച്ചു കാണുന്നത്.
ഒരു ക്ഷേത്രം ഒരു സ്ഥലത്ത് ഉത്ഭവിക്കുന്നതിന്റെ പിന്നില്‍ ചരിത്രപരമായും ഐതിഹ്യപരമായ ഒട്ടേറെ സവിഷേതകളുണ്ട്. അത്തരം സവിശേഷതകള്‍ നിറഞ്ഞ ഒരു ഭഗവതി ക്ഷേത്രമാണ് പരശുവയ്ക്കല്‍ മേജര്‍ ശ്രീ ഭഗവതി ക്ഷേത്രം. പരശുരാമന്‍ ശത്രു സംഹാരത്തിനുശേഷം ആ പരശുവിനെ ഈ പുണ്യപ്രദേശത്ത് വച്ചതിനാല്‍ ഈ പുണ്യപ്രദേശം പരശുവയ്ക്കല്‍ എന്ന നാമത്തിനു വിധേയമായി. ഭഗവതി പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളില്‍ സ്ഥലനാമങ്ങളോട് ഭഗവതി എന്നുകൂടിചേര്‍ത്ത് വിളിക്കപ്പെടുന്നു.
ശ്രീചക്ര ഭാവത്തില്‍ ദേവിയെ ആവാഹിച്ച് ഗര്‍ഭഗൃഹപീഠത്തില്‍ ഷഡ്ദളപത്മത്തില്‍ ശിവലിംഗരൂപത്തിലാണ് ദേവീപ്രതിഷ്ഠ. ദേവിയ്ക്ക് അര്‍പ്പിക്കു പൂജയോടൊപ്പം തന്നെ പ്രതിഷ്ഠയുടെ ഇരുവശങ്ങളിലും സങ്കല്പപൂജയും നടത്തുുണ്ട്. ദേവീപ്രതിഷ്ഠയ്ക്ക് മുന്‍വശം താഴെയായി ദേവിയുടെ പാദത്തോടു ചേര്‍ന്ന് ദേവിയുടെ പഞ്ചലോഹവിഗ്രഹവും കാണാം.
ദേവീ പൂജയോടൊപ്പം ഈ വിഗ്രത്തിനും പൂജകള്‍ അര്‍പ്പിക്കുന്നുണ്ട്. പുരാതനകാലംമുതലുള്ള മൂന്നു നിലകളായി പണിത ചെറിയ ചെറിയ ശില്പങ്ങള്‍കൊണ്ടും അലംകൃതമാക്കിയിട്ടുണ്ട്. പ്രദക്ഷിണം വച്ചു വരുന്നവര്‍ മുകളിലോട്ടു നോക്കിയാല്‍ ഭൗതികവും ആന്തരികയുമായ ഭക്തി ഉളവാക്കുന്ന വിവിധ ആശയങ്ങള്‍ ഉള്‍ക്കൊളളിച്ചവിധമാണ് ഗോപുരശിലകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇത് ഭൂതഗണങ്ങളാല്‍ താങ്ങി നിര്‍ത്തിയിരിക്കപ്പെട്ടിരിക്കുന്നു.
ഗോപുരത്തിന്റെ ആദ്യത്തെ തട്ടില്‍ വടക്കുവശത്ത് ശിവശക്തി നന്ദി വാഹനത്തില്‍ ഇരിക്കു രൂപവും സമീപത്തായി മുരളീകൃഷ്ണന്റെ രൂപവും കിഴക്കുവശങ്ങളിലായി സ്ത്രീ പുരുഷ നഗ്ന രൂപങ്ങളോടൊപ്പം മധ്യത്തില്‍ ഇന്ദ്രന്‍ ഐരാവതത്തില്‍ ഇരിക്കു രൂപവും അതിനു വലതുവശത്തായി യോഗീവര്യന്റെ രൂപവും തെക്ക് ദക്ഷിണാമൂര്‍ത്തി രൂപവും അതിന്റെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട രൂപങ്ങളും, വിവിധ ഭാവങ്ങളോടുകൂടിയ നരസിംഹമൂര്‍ത്തി രൂപങ്ങളും കാണാം.
രണ്ടും മൂന്നും തുണുകളില്‍ മഹാലക്ഷ്മിയുടെ വിവിധ ഭാവരൂപങ്ങളും, ഗോപുരത്തിന്റെ അഗ്രത്തില്‍ ചെങ്കുകൊണ്ടുള്ള താഴികക്കുടവും ഉണ്ട്. പ്രവേശന കവാടത്തില്‍ ദ്വാരക പാലകരായ ഭൈരവി, ത്രിപുര സുന്ദരി എിവരുടെ ദ്വിഹസ്ത ശില്പങ്ങളുമുണ്ട്. ദേവീക്ഷേത്രത്തിനു ചുറ്റിലുമായി ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട്.
മതില്‍ക്കെട്ടിന്റെ കിഴക്കും പടിഞ്ഞാറും വലിയ ആനവാതിലുകളും, തെക്കുവശത്തായി ചെറു വാതിലുകളും, ചുറ്റമ്പലത്തിന്റെ തറയില്‍ വാസ്തു ബലിക്കല്ലുകളും കാണാം. ഇത്തരം ബലിക്കല്ലുകള്‍ ധ്വജപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെ പൂജാവിധിയില്‍ ഏര്‍പ്പെട്ടതാണ്.
ഈ ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ ഒരു ഭഗവതി കിഴക്കുദര്‍ശനമായുണ്ട്. ഈ ഭഗവതിയെ ചെമ്പകമൂട്ടില്‍ ഭഗവതി എന്നു വിളിക്കുന്നു. ക്ഷേത്രത്തിനു ഇടതുവശത്തായി ഗണപതി പ്രതിഷ്ഠയും വലതുവശത്ത് അഞ്ചു നാഗപ്രതിഷ്ഠകളുമുണ്ട്. ദേവീ ദര്‍ശനത്തിനു വരുന്നവര്‍ക്ക് വിഘ്‌നേശ്വര ദര്‍ശനവും കുടുംബത്തിലെ നാഗര്‍ദോഷവും തീര്‍ത്തു തരുവാന്‍ ചെമ്പകമൂട്ടിലെ ഭഗവതിയോട് തൊഴുതു വണങ്ങി പവിത്രമായ ഭഗവതി അമ്മയ്ക്ക് പ്രവേഷിതമാകുന്നു.
ദേവീ ക്ഷേത്രത്തിനു തെക്കായി’് അഷ്ടകോണുകളോടു കൂടിയ ദര്‍പ്പകുളമുണ്ട്. തെക്കേ നടയിലൂടെ കുളത്തിലിറങ്ങാം. കുളത്തില്‍ പുരാതന രീതിയുടെ മറപ്പുകളുമുണ്ട്. ഇവിടെയാണ് ദേവിയുടെ ആറാട്ടു ചടങ്ങ് നടത്തുത്. ദേവിയുടെ പരിചാരികമാരായ മാര്‍ജിനി,കര്‍പ്പൂരത്തിലക,മലയഗന്ഡിനി,കൗമുദ്രിക,യക്ഷി,മാതലി,നായകി,ജയ എന്ന എട്ടു പേരും അതിവസിക്കുന്ന യുഗത്തിലാണ് ഈ കുളം. ഇത്തരത്തില്‍ പരമതത്വങ്ങളെ ബോധിപ്പിക്കു വിധത്തിലാണ് ക്ഷേത്ര കുളം നിര്‍മ്മിച്ചിരിക്കുന്നത്. പെരുന്തച്ചന്‍ സ്ഥാനം നോക്കി കുഴിച്ച കുളം എന്ന പ്രതേ്യകതയും ഈ കുളത്തിനുണ്ട്. എട്ടു ദളത്തോടുകൂടിയ താമരയില്‍ പ്രത്യക്ഷപ്പെട്ടതും ക്ഷേത്ര മാഹാത്മ്യമാണ്.
ഭഗവതി ക്ഷേത്രത്തിലെ മുഖ്യ വഴിപാടാണ് പൊങ്കാല. സ്ത്രീകള്‍ സ്വയം അര്‍പ്പിക്കു നൈവേദ്യമാണ് പൊങ്കാല. സൂര്യദേവനെ അരി വച്ചു തിളപ്പിച്ച് പ്രഭാതത്തില്‍ നടത്തിവരുന്ന ഇത്തരത്തിലുള്ള പവിത്രമായ പൊങ്കാല അര്‍പ്പിക്കാന്‍ വ്രതശുദ്ധിയോടെ അമ്മയ്ക്ക് മുന്നിലെത്തി സര്‍വ്വദു;ഖങ്ങളും അമ്മയുടെ കാല്‍ക്കല്‍ വച്ച് പതിനായിരങ്ങളാണ് ഇവിടെ പൊങ്കാല അര്‍പ്പിച്ച് മനസ്സും ശരീരവും ദേവിയിലര്‍പ്പിച്ച് ഇവിടെ നിന്നും മടങ്ങുത്.കേരളത്തിന്റെ തെക്കേയറ്റത്ത് ഒരു പ്രധാന പുണ്യഭൂമിയാണ് പരശുരാമന്‍ പരശുവച്ച് പൂജിച്ച ഈ പുണ്യ പ്രദേശം. ഇത്തരത്തിലുള്ള ഈ പുണ്യ പ്രദേശത്തെ പരശുവയ്ക്കല്‍ ഭഗവതി.