2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

കന്യാകുമാരീ ദേവീ ക്ഷേത്രം വിവേകാനന്ദ സ്മാരകം കന്യാകുമാരി രാമെശ്വരത്തെക്ക്:പാമ്പന്‍ പാലം



കന്യാകുമാരീ ദേവീ ക്ഷേത്രം


പഴയ തിരുവിന്താം കൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നതും ഭാരതത്തിന്റെ തെക്കെ അറ്റവുമായിരിക്കുന്ന കന്യാകുമാരിയില്‍ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും വിശദമായ ഒരു സന്ദര്‍ശനം തരപ്പെട്ടത് അടുത്താണ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി നാഗര്‍കോവില്‍ വഴി രാമേശ്വരവും കാണാന്‍ പുറപ്പെട്ടതായിരുന്നു. മുമ്പ് പല പ്രാവശ്യവും രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെ ട്ടു രാത്രി തിരിച്ചെത്താന്‍ ഉള്ള തിരക്കില്‍ സാവകാശം കിട്ടിയിരുന്നില്ല. ഇത്തവണ ആ പതിവ് മാറ്റി,കാര്യങ്ങള്‍ മെല്ലെതന്നെയാക്കി.
കന്യാകുമാരിയില്‍ പ്രധാനമായും കാണാനു ള്ളത് കന്യാകുമാരീ ക്ഷേത്രം, വിവേകാനന്ദ സ്വാമികള്‍ തപസ്സു ചെയ്ത പാറ, തിരുവള്ളു വരുടെ പ്രതിമ, ഗാന്ധി സ്മൃതി മണ്ഡപം എന്നിവയാണല്ലോ. ആദ്യം ഏതായാലും ദേവീ ക്ഷേത്രം തന്നെയാവട്ടെ.
കന്യാകുമാരീ ദേവിയുടെ കഥ
കന്യാകുമാരി പാര്‍വതിയുടെ, ശക്തിയുടെ ഒരു അവതാരം തന്നെയാണ്,, എന്നാല്‍ എന്നും കന്യകയാകാന്‍ വിധിക്കപ്പെട്ടവള്‍. ചരിത്രാതീത കാലത്തില്‍ ഈ ഭൂഭാഗം ഭരിച്ചി രുന്നത് മഹാബലിയുടെ പൌത്രനായ ബാണാ സുരന്‍ എന്ന രാക്ഷസ വംശക്കാരനായി രുനു. ബാണന്‍ തപസ്സു ചെയ്തു ബ്രഹ്മാ വിനെ പ്രത്യക്ഷപ്പെടുത്തി തന്റെ മരണം ഒരു കന്യകയാല്‍ മാത്രമേ സാദ്ധ്യമാവൂ എന്ന് വരം വാങ്ങി. അസാമാന്യ ശക്തിശാലിയും ബലവാനുമായിരുന്ന ബാണാസുരന്‍ മൂന്നു ലോകങ്ങളിലും തന്റെ ആധിപത്യം സ്ഥാപി ച്ചു. ദേവന്മാരുടെ രാജാവായ ഇന്ദ്രനെയും മറ്റു ദേവന്മാരെയും അയാള്‍ ദേവലോക ത്തില്‍ നിന്ന് പുറത്താക്കി. പ്രകൃതിയുടെ നിലനില്‍പ്പിനു അവശ്യം ഘടകങ്ങളായ അഗ്നി വായു വരുണന്‍(ജലം) എന്നിവര്‍ ഗതി കിട്ടാതെ അലഞ്ഞു നടക്കേണ്ടി വന്നു. ഈ മൂന്നു ശക്തികളുടെയും സമതുലനാവ സ്ഥ തെറ്റിയപ്പോള്‍ പ്രപഞ്ചത്തിലാകെ പ്രശ്നങ്ങളായി. പഞ്ച ഭൂതങ്ങളെ നേരാം വണ്ണം നിയന്ത്രിക്കാന്‍ പ്രകൃതിക്ക് കഴിയാ തായി. ഈ സാഹചര്യം വന്നപ്പോള്‍ ശക്തി സ്വരൂപിണിയായ ദേവിക്ക് മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം കഴിയൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവതിയെ ശരണം പ്രാപിച്ചു. ബാണാസുരനെ വധിച്ചു പ്രകൃതിയുടെ സമതുലനാവസ്ഥ നിലനിര്‍ത്താ ന്‍ അങ്ങനെ ദേവി ആര്യാവര്ത്തത്തിന്റെ തെക്കെ അറ്റത്തു വന്നു ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ശിവഭക്തയായിരുന്ന ദേവി യെ ശിവനും സ്നേഹമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ വാണിരുന്ന ശിവഭഗവാന്‍ ദേവിയെ വിവാഹം കഴിക്കാന്‍ തയാറെടു ത്തു. ബ്രാഹ്മ മുഹൂര്‍ത്ഥത്തില്‍ (പുലരുന്നതി നു മുമ്പ്) ആയിരുന്നു വിവാഹ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടത്‌. എന്നാല്‍ കുമാരീ ദേവി വിവാഹിതയായാല്‍ ബാണാസുര നിഗ്രഹം നീണ്ടുപോകുമെന്നുള്ളത് കൊണ്ടു ദേവന്മാര്‍ വിവാഹം മുടക്കാന്‍ നാരദ മഹര്‍ഷിയെ കൂട്ടു പിടിച്ചു. വിവാഹ ഘോഷയാത്ര ശുചീന്ദ്ര ത്തു നിന്ന് കന്യാ കുമാരി യിലേക്ക് പുറപ്പെട്ടു പകുതി വഴിയായപ്പോള്‍ നാരദന്‍ ഒരു കോഴിയുടെ രൂപത്തില്‍ വന്നു നേരം പുലര്ന്ന തായി കൂവി അറിയിച്ചു. മുഹൂര്‍ത്തം കഴി ഞ്ഞത് കൊണ്ടു ശിവ ഭഗവാന്‍ തിരിച്ചു പോയി. കയ്യില്‍ വരണ മാല്യവുമായി കാത്തിരുന്ന ദേവി കാത്തുകൊണ്ടു തന്നെ ഇരുന്നു. നേരം പുലര്‍ ന്നിട്ടും ദേവനെ കാണാതിരുന്ന ദേവി നിരാശ യുടെ തീവ്രതയില്‍ തന്റെ വരണ മാല്യം പൊട്ടി ച്ചെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം ദേവി നശിപ്പിച്ചു. കയ്യില്‍ അണിഞ്ഞിരുന്ന വിവിധ നിറത്തിലുള്ള വളകള്‍ പൊട്ടിച്ചു കടലില്‍ എറിഞ്ഞു. ഇപ്പോഴും കന്യാകുമാരിയിലെ കടല്‍ തീരത്തു കാണുന്ന മണ്ണ് വിവിധ നിറ ത്തിലുള്ളതായി കാണാം, ദേവിയുടെ വളപൊട്ടിച്ചെരിഞ്ഞതാണെന്ന് സങ്കല്പം . സങ്കടം അടക്കി മെല്ലെ സാമാന്യ ബോധം വന്ന ദേവി താനൊരിക്കലും വിവാഹം കഴി ക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. കുറെനാള്‍ കഴിഞ്ഞു സുന്ദരിയായ ദേവിയു ടെ അടുത്തുവന്ന കാമാര്‍ത്തനായ ബാണാ സുരനെ ദേവി ഭദ്രകാളിയുടെ രൂപ ത്തില്‍ വധിക്കുകയും പ്രപഞ്ചത്തിന്റെ സമതുലനാ വസ്ഥ നിലനില്‍ക്കാന്‍ കാരണമാവുകയും ചെയ്തു . മരിക്കു ന്നതിനു നിമിഷങ്ങള്‍ മുമ്പ് ബാണാസുരന് താന്‍ ആരെയാണ് ആക്രമിച്ചത് എന്ന് മനസ്സിലാക്കി ഭഗവതി യോടു മാപ്പപേക്ഷിച്ചു. അതനുസരിച്ച് ദേവി ഇവിടെ തന്നെ താമസിക്കാമെന്നു അയാള്‍ ക്കുറപ്പു കൊടുത്തുവത്രെ. ഇതാണ് ദേവിയു ടെ കഥ.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ കുമാരീ ദേവി തന്നെ. കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത പരശുരാമന്‍ തന്നെയാണ് ഈ ക്ഷേത്രം ഭക്തര്‍ക്ക്‌ സമര്‍പ്പിച്ചത് എന്ന് പറയുന്നു. കയ്യില്‍ വരണമാല്യവും ആയി സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന നില്‍ക്കുന്ന രൂപത്തില്‍ തന്നെയാണ് ദേവീ വിഗ്രഹം. അടുത്തു തന്നെ ഒരു സിംഹവും നില്‍ക്കു ന്നു. സംഹാര രൂപിണിയായ ദുര്ഗ്ഗയുടെ അവതാരം ആണെന്നുറപ്പാക്കാന്‍ . ഇവിടെ നാല് തൂണുകള്‍ ഉള്ള ഒരു മണ്ഡപം ഉണ്ട്. അതില്‍ ഓരോന്നിലും തട്ടിയാല്‍ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉണ്ടാകുമെന്ന് പറയുന്നു. വീണ, മൃദംഗം, പുല്ലാം കുഴല്‍, ജല തരംഗം എന്നിവയുടെ. ദേവിയുടെ മൂക്കുത്തി പ്രത്യേക റൂബിരത്നം കൊണ്ടു നിര്‍മ്മിച്ചതായിരുന്നു എന്നും അവയുടെ പ്രഭയില്‍ കടലില്‍ കൂടി നീങ്ങി ക്കൊണ്ടിരുന്ന കപ്പലുകള്‍ ലൈറ്റ് ഹൌസാ യി കണക്കാക്കി സ്ഥലം മനസ്സിലാ കാതെ തീരത്തുള്ള പാറയില്‍ തട്ടി തകര്‍ന്നു കൊണ്ടി രുന്നു എന്നും ഇക്കാരണത്താല്‍ ദേവിയുടെ കിഴക്ക് ഭാഗത്തെ വാതില്‍ അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ എന്നും പറയുന്നു. സാധാരണ പടിഞ്ഞാരു ഭാഗത്തേക്കുള്ള വാതില്‍ മാത്രമേ തുറക്കാ റുള്ളൂ കിഴക്കോട്ടുള്ള വാതില്‍ വര്‍ഷ ത്തില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം തുറക്കു ന്നു. ഇടവം കര്‍ക്കിടകം മാസങ്ങളിലെ പൌര്‍ണമി ദിവസങ്ങളിലും കാര്ത്തിക മാസത്തിലെ നവരാത്രി ദിവസവും ഇതില്‍ പെടുന്നു. ദേവിയെ ചെറിയ രൂപത്തില്‍ ബാലാംബികയായും ചിലപ്പോള്‍ കാര്‍ത്യായ നി ആയും നവ ദുര്ഗ്ഗയായും ഭദ്രകാളിയായും ആരാധി ക്കുന്നു. ദക്ഷയാഗത്തിനു ശേഷം ശിവ ഭഗവാന്‍ സതീദേവിയുടെ ശവ ശരീരം വഹിച്ചു കൊണ്ടു നടത്തിയ തന്റെ താണ്ഡവ നൃത്തത്തില്‍ ശരീരം ഛിന്ന ഭിന്നമായി വീണ 51 ശക്തിസ്ഥലങ്ങളില്‍ ഒന്നാണത്രേ ഇത്, സതീ ദേവിയുടെ നട്ടെല്ല് വീണ സ്ഥലം ആണിത് എന്ന് കരുതപ്പെടുന്നു.
വിവേകാനന്ദ സ്മാരകം കന്യാകുമാരി
കന്യാകുമാരിയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച വിവേകാനന്ദ സ്മാരകം ആണ്. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായി ആര്‍ഷ സംസ്കാര ത്തിന്റെയും യോഗ വേദാന്ത തത്വചിന്തയുടെ സത്തയും എന്തെന്നു പാശ്ചാത്യര്‍ക്ക് മനസ്സിലാ ക്കിക്കൊടുത്ത നരേന്ദ്രദത്ത് എന്ന വിവേകാനന്ദന്‍ 1892 ഡിസംബര്‍ 24 നു കന്യാകുമാരിയിലെത്തി കടല്‍ക്കരയില്‍ നിന്ന് കുറച്ചു ദൂരെ ഉയര്‍ന്നു നിന്ന ഒരു പാറയില്‍ നീന്തി ചെന്ന് ധ്യാന നിരതനായി എന്നും രണ്ടു ദിവസം അതെ നിലയില്‍ തുടര്‍ന്ന അദ്ദേഹത്തിന് ബോധോദയം ഉണ്ടായി എന്നുമാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിക്കാഗോ യാത്രയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഈ സംഭവം 1962 ജനുവരിയില്‍ സ്വാമി വിവേകാനന്ദന്റെ നൂറാമത്തെ ജന്മദിനം പ്രമാണിച്ച് കന്യാകുമാരിയിലെയും പ്രാന്തപ്രദേശ ങ്ങളിലും ഉള്ള ചിലര്‍ ഒരു കമ്മറ്റി ഉണ്ടാക്കി അദ്ദേ ഹത്തിന്റെ കന്യാകുമാരി സന്ദര്‍ശനവും ധ്യാന വും എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ അദ്ദേഹം ധ്യാന നിരതനായിരുന്ന പാറയില്‍ ഉചിതമായ ഒരു സ്മാരകവും കരയില്‍ നിന്ന് ആ പാറയിലേക്ക്‌ ഒരു പാലവും ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഈ ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ അവിടെ ഉണ്ടായിരുന്ന ചില ക്രിസ്തുമത വിശ്വാസികള്‍, പ്രത്യേകിച്ച് മുക്കുവര്‍, ഈ പാറ അങ്ങനെ കൊടുക്കാന്‍ പാടില്ല എന്ന് പറഞ്ഞു അവിടെ ഒരു കുരിശു രാത്രിയില്‍ സ്ഥാപിച്ചു. രണ്ടു മത വിശ്വാസികള്‍ തമ്മില്‍ ഉള്ള തര്‍ക്കം തുടര്‍ന്ന പ്പോള്‍ തമിഴ് നാട് സര്‍ക്കാര്‍ അതൊരു സംരക്ഷി ത പ്രദേശമാക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ 1963 ജനുവരി 17 നു സര്‍ക്കാര്‍ അനുമതി യോടുകൂടി തന്നെ അവിടെ വിവേകാനന്ദന്റെ ധ്യാനം ഓര്‍മ്മിപ്പിക്കുന്ന ഒരു ഫലകം സ്ഥാപിച്ചു.
വിവേകാനന്ദ സ്വാമികളുടെ പ്രചാരകനും സാമൂഹ്യ പരിഷ്ക്കര്ത്താവും ചിന്തകനുമായിരുന്നു ശ്രീ ഏകനാഥ് രാമകൃഷ്ണ റാനദേ ഇവിടെ ഈ സ്മാരകം ഉണ്ടാക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചു. അദ്ദേഹം വിവേകാനന്ദ മെമ്മോറിയല്‍ കമ്മറ്റി എന്ന ഒരു ദേശീയ സമിതി ഉണ്ടാക്കി ഭാരതത്തില്‍ പല സ്ഥലത്തും അതിന്റെ ശാഖകള്‍ തുടങ്ങി . ദേശീയ നിലവാരത്തില്‍ ഇതിനു വലിയ സഹായ വും പിന്തുണയും ജനങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ഹുമയുണ്‍ കബീര്‍ ഈ ശ്രമത്തെ എത്രുത്തു സംസാരിച്ചു. കല്‍ക്കത്ത നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച എം പി ആയിരുന്ന അദ്ദേഹം ബംഗാളിന്റെ പ്രശസ്ഥനായ പുത്രനെ സ്മരിക്കാന്‍ എത്രുക്കുന്നതു രാനദേെ പരസ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹത്ത്നു തന്റെ എത്രുപ്പ് പിന്‍വലിക്കേണ്ടി വന്നു. മദിരാശി മുഖ്യ മന്ത്രി എം ഭക്ത വത്സലവും ഈ പദ്ധതിക്ക് എതിരായിരുന്നു. എന്നാല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സഹായത്തോടെ ശ്രീ രാനടെ രായ്ക്കു രാമാനം 323 എം പി മാരുടെ ഒപ്പ് ശേഖരിച്ചു അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെ സമീപിച്ചു. അദ്ദേഹം ഈ പദ്ധതിക്ക് അംഗീകാരവും നല്‍കി.
ആദ്യം 15 അടി മാത്രം ചതുരത്തില്‍ ഒരു സ്മാരകം ഉണ്ടാക്കാനായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി ഭക്തവത്സലം അനുമതി നല്‍കിയത്. എന്നാല്‍ കാഞ്ചി ശങ്കരാചാര്യരുടെ ഒത്താശയോടെ ഇത് 130 x 56 അടിയുള്ള വലിയൊരു സ്മാരകം ഉണ്ടാ ക്കാന്‍ രാനടെ അനുമതി വാങ്ങി. 650 ഓളം പണിക്കാര്‍ ആര് വര്ഷം തുടര്‍ച്ചയായി പണി ചെയ്താണ് ഇത്ര കുറഞ്ഞ സമയം കൊണ്ടു ഇത് നിര്‍മ്മിച്ചത് സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും ഇതിന്റെ പണിയെ ബാധിക്കാന്‍ രാനടെ അനു വദിച്ചില്ല. ഒരു ദേശീയ സ്മാരകം എന്ന നിലയില്‍ ഓരോ ഭാരതീയനും ഈ സംരംഭത്തില്‍ പങ്കു കൊള്ളണം എന്ന് അദ്ദേഹം ആഗ്രഹിച്ചു , നാഗാലാ ണ്ടും അരുണാചല്‍ പ്രദേശും പോലെയുള്ള സംസ്ഥാന ങ്ങള്‍ പോലും ഇതിനു വലിയ സഹായം ആയി. ഇതിനു വേണ്ട തുകയുടെ ഭൂരി ഭാഗവും പൊതുജനങ്ങളുടെ സംഭാവന ആയിരുന്നു. ഒരു രൂപ മുതല്‍ ഉള്ള സംഭാവനകള്‍ അദ്ദേഹം ഇതിനു വേണ്ടി സ്വീകരിച്ചു, അങ്ങനെയാണ് ആറു വര്ഷം കൊണ്ടു 1970 ല്‍ ഈ സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കി രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടതു .
.പുരാതനവും ആധുനികവുമായ ശില്പ രീതികളുടെ ഒരു സംയുക്തമാണിവിടെ കാണുന്നത്. തമിഴ് ബംഗാള്‍ ശില്പരീതികള്‍ എന്നും പറയാം. പ്രധാന മണ്ഡപം ബെലൂരിലുള്ള ശ്രീ രാമകൃഷ്ണ ക്ഷേത്രം പോലെ ഇരിക്കുന്നു. എന്നാല്‍ പ്രവേശന കവാടം അജന്ത എല്ലോറ ഗുഹകളിലെ ശില്പങ്ങളോട് സാദൃശ്യം വഹിക്കുന്നു. ഇവിടെ സ്വാമിജിയുടെ ഒരു പൂര്‍ണകായ പ്രതിമയുണ്ട്. സീതാറാം ആര്‍ത്റെ എന്നി ശില്‍പ്പി നിര്‍മ്മിച്ചത്. ശ്രീപാദ പാറയെനും വിളിക്കപ്പെടുന്ന ഈ പാറ ദേവി കന്യാകുമാരി സ്വന്തം പാദം കൊണ്ടു അനുഗ്രഹിച്ചതായിരുന്നു എന്ന് വിശ്വസിക്കുന്നു , ദേവിയുടെ പാദം ശ്രീപാദം എന്നറിയപ്പെടുന്നു. വിവേകാനന്ദ സ്വാമി പ്രതിമയുടെ ദൃഷ്ടി ഈ പാദത്തില്‍ പതിയുന്ന രീതിയില്‍ ആണ് നിര്മ്മി ച്ചിരിക്കുന്നത്.
ഇവിട ത്തെ പ്രധാന നിര്‍മ്മിതികള്‍ ശ്രീപാദ മണ്ഡ പം , ഗര്‍ഭ ഗ്രഹം, അകത്തെ പ്രകാരം , ബാഹ്യ പ്രകാരം , വിവേകാനന്ദ മണ്ഡപം, ധ്യാന മണ്ഡപം , മുഖ മണ്ഡപം സഭാ മണ്ഡപം , പ്രളിമാ മണ്ഡപം എന്നിവയാണ്. ധ്യാന മണ്ഡപത്തില്‍ സന്ദര്‍ശകര്‍ക്ക് ധ്യാന നിരതരായി ഇരിക്കാം സഭാ മണ്ഡപത്തില്‍ പ്രാര്‍ഥനയും മറ്റു സത്സംഗവും മറ്റും നടത്തുന്നു. ഇവിടെ സ്വാമിജിയുടെ ജീവിതതെയും മറ്റും സംബന്ധിച്ച നല്ലൊരു പുസ്തക ശേഖരവും ഉണ്ട്. ആവശ്യമുള്ളവര്‍ക്ക് വാങ്ങാം.
കടല്‍ക്കരയില്‍ നിന്ന് സ്മര്രകതിലേക്ക് ബോട്ടില്‍ ആണ് പോകേണ്ടതു. ചെറിയ തുക പ്രവേശന ഫീസ്‌ ആയി വാങ്ങുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നപ്പോള്‍ നേരത്തെ രണ്ടു മണി കഴിഞ്ഞാല്‍ ബോട്ടുകള്‍ വിടുമായിരുനില്ല. ഇപ്പോള്‍ വലിയ ബോട്ടുകള്‍ ആയപ്പോള്‍ മിക്കവാറും ബോട്ടുകള്‍ വൈകുന്നേരം വരെ ലഭ്യമാണ്. കരയില്‍ നിന്നു പാലം നിര്‍മ്മിച്ചിട്ടില്ല. ഒരു കണക്കിന് അത് നന്നായി എന്ന് തോന്നുന്നു.
തിരുവള്ളുവര്‍ പ്രതിമയും ഗാന്ധി സ്മാരകവും 
കന്യാകുമാരിയില്‍ ഇനി കാണാനുള്ളത് പ്രസിദ്ധ തമിഴ് തത്വ ചിന്തകനായിരുന്ന തിരുവള്ളവരുടെ പ്രതിമയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മാരകവും ആകുന്നു.
തമിഴിലെ ക്ലാസിക് ആയ തിരുക്കുറള്‍ എന്ന കൃതി എഴുതിയ തിരുവള്ള്വരുടെ പ്രതിമ കന്യാകുമാരി യില്‍ വിവേകാനന്ദ സ്മാരകത്തിനടുത്തു ഒരു ചെറിയ ദ്വീപില്‍ തീരത്ത് നിന്ന് 400 മീറ്റര്‍ അക ലത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മാ ണം 1990 ല്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് 1999 ല്‍ മാത്രമാണ്. 133 അടി ഉയരം ഉള്ള ഈ പ്രതിമ 38 അടി ഉയരമുള്ള ഒരു തട്ടിലാണ് ഉറപ്പിച്ചിരിക്കുന്നത് . കടലിന്റെ അഗാധത തത്വ ചിന്തയുടെ ആത്മീയ പരിവേഷം ചേര്‍ക്കുന്നു .
കരയില്‍ നിന്ന് ബോട്ട് വഴി ഇവിടെ എത്താം. ഇവിടെയും ചെറിയ ഒരു ക്ഷേത്രവും അവിടെ ധ്യാനത്തിനുള്ള സൌകര്യവും ഉണ്ട്. ചുറ്റുപാടും ഉള്ള നിതാന്ത ശാന്തത അവിടെ ധ്യാനത്തി നിരിക്കുന്ന ഒരാള്‍ക്ക്‌ പൂര്‍ണമായ മന:ശാന്തി നല്‍കുന്നു. ഈ ശില്പ്പത്തിന്റെ അരക്കെട്ടു ഭാഗം അല്പം വളഞ്ഞു നടരാജന്റെ താണ്ഡവ നൃത്ത ത്തിലെ ഭാവത്തെ അനുകരിക്കുന്നു. മണ്ഡപ ത്തില്‍ ഉള്ള പത്തു ആനകള്‍ ദശരഥ മഹാരാജാവ് തന്റെ രഥത്തിനു പോകേണ്ട ദിശകള്‍ പറഞ്ഞു കൊടുത്തത് പ്രതിനിധീകരിക്കുന്നു . കുരളിലെ 38 ഗുണ വിശേഷങ്ങളും കാണിക്കുന്നു, ബാക്കിയുള്ള 95 അടികള്‍ തിരുക്കുറളിലെ രണ്ടും മൂന്നും ഭാഗ ങ്ങളിലെ കുറള്‍ ( സമ്പത്ത്) ഇമ്പലും( സ്നേഹം) പ്രതിന്ധാനം ചെയ്യുന്നുവത്രേ. ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന അരം(സ്വഭാവ ഗുണം) പൊരുള്‍ (സമ്പത്ത്) ഇമ്പം ( സ്നേഹം) എന്ന മൂന്നു സര്‍ഗ ങ്ങളാണ്. അതുകൊണ്ടു ഈ പ്രതിമ ഒരാളിന് സ്വഭാവ ഗുണം ഉണ്ടെങ്കില്‍ സ്നേഹവും സമ്പത്തും സ്വാഭാവികമായി ഉണ്ടാകും എന്ന് പഠിപ്പിക്കുന്നു.
ഗാന്ധി മണ്ഡപം
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിതാ ഭസ്മം അടക്കം ചെയ്ത പേടകം പൊതു ജനങ്ങള്‍ക്ക്‌ ആദരാഞ്ജലികള്‍ വച്ചയിടത്തിലാണ് ഈ സ്മാരക മണ്ഡപം ഉയര്‍ന്നിരിക്കുന്നത്. ഗാന്ധിജി 1925 ലും 1937 ലും കന്യാകുമാരിയില്‍ വന്നിരുന്നു. 1948 ല്‍ നിഷ്കരുണം വെടിവച്ചു കൊല്ലപ്പെട്ട ആ മാഹാത്മാ വിന്റെ ഭൌതിക ശരീരം സംസ്കരിച്ച്തിനു ശേഷം മൂന്നു സമുദ്രങ്ങള്‍ കൂടി ചേരുന്ന ത്രിവേണീ സംഗമ ത്തില്‍ നിമജ്ജനം ചെയ്യാന്‍ വേണ്ടി 1948 ഫെബ്രു വരി 12 നാണ് കൊണ്ടുവന്നത് . നിമജ്ജനത്തിനു മുമ്പ് പൊതുജനങ്ങള്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വച്ചിരുന്നു. .ഇതിന്റെ ഒറീസ്സ ശില്‍പ്പ രീതിയിലാണ് ഇതിന്റെ രൂപ കല്പ്പന. കേന്ദ്രത്തിലുള്ള പ്രധാന കെട്ടിട ത്തിനു 79 അടിയാണ് ഉയരം , മഹാത്മാവിന്റെ പ്രായം കാണിക്കുന്നു. ഒക്ടോബര്‍ രണ്ടിന് സൂര്യ പ്രകാശം കൃത്യമായി അദ്ദേഹത്തിന്റെ ചിതാ ഭസ്മം വച്ചയിടത്തില്‍ വീഴത്തക്ക വിധം നിര്‍മ്മി ച്ചിരിക്കുന്നു എന്നത് പ്രത്യേകതയാണ്. 1956 ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഇവിടെ ഗാന്ധിജി മറ്റു രാഷ്ട്ര അന്താരാഷ്‌ട്ര നേതാക്ക ന്മാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോകളും കാണാം. ഗാന്ധിജിയെ സംബന്ധിച്ച് ഉള്ള പുസ്തകങ്ങളും വാങ്ങാന്‍ കഴിയും. കുമാരീദേവി ക്ഷേത്രത്തിനു അടുത്താണ് ഗാന്ധി മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത് .
രാമെശ്വരത്തെക്ക്:പാമ്പന്‍ പാലം 
കന്യാകുമാരിയിലെ കാഴ്ചകളും ക്ഷേത്രങ്ങളും എല്ലാം കണ്ടു കഴിഞ്ഞു, ശുചീന്ദ്രവും പെട്ടെന്ന് കണ്ടു, ഇനി യാത്ര രാമേശ്വരത്തെക്ക് . നാഗര്‍ കോവിലില്‍ നിന്ന് രാത്രി പുറപ്പെടുന്ന ഒരു ട്രെയിന്‍ പുലര്‍ച്ചെ രാമേശ്വരത്ത് എത്തുമെന്ന് കണ്ടു. അതില്‍ ആയിരുന്നു യാത്ര. പക്ഷെ രാമേ ശ്വരത്ത് എത്തുന്നതിനു മുമ്പ് ഒരു എഞ്ചിനീയറിംഗ് അത്ഭുതം ആയ പാമ്പന്‍ പാലത്തില്‍ കൂടിയുള്ള യാത്ര പകല്‍ ആയിരുന്നു എങ്കില്‍ നന്നായേനെ എന്ന് തോന്നിയിരുന്നു. ഭാരതത്തിലെ ആദ്യത്തെ കടലൈന് കുറുകെ ഉണ്ടാക്കിയ പാലം ആയിരുന്ന ല്ലോ ഇത്. പോരാഞ്ഞു കേരളീയരുടെ അഭിമാനമായ ഈ ശ്രീധരന്‍ എന്ന മേട്രോപുരുഷന്റെ സ്തുത്യര്‍ഹ മായ പ്രൊഫഷണല്‍ ജീവിതത്തിലെ ആദ്യത്തെ പൊന്‍തൂവല്‍ അവിടെ നിന്നാണല്ലോ ചാര്‍ത്തി യത് . ഏതായാലും വണ്ടി അല്‍പ്പം താമസിച്ചായി രുന്നു പോരാഞ്ഞു പാമ്പന്‍ പാലത്തില്‍ കയര്റി കുറച്ചു മുമ്പോട്ട്‌ പോയപ്പോള്‍ ഇടയ്ക്ക് അത് നിര്തിയിടുകയുംചെയ്തു. അത് കൊണ്ടു വെളുപ്പി നെ ട്രെയിനില്‍ നിന്ന് എനിക്ക് പുറത്തിറങ്ങി നോക്കാന്‍ കഴിഞ്ഞു.

പാമ്പന്‍ പാലത്തിന്റെ ചരിത്രം


ശരിക്കും ഈ പാലം നിര്‍മ്മിച്ച കാലത്ത് ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയായിരുന്നു. പാമ്പന്‍ ദ്വീപിലുള്ള രാമേശ്വരത്തെ വന്കര യുമായി ബന്ധിപ്പിക്കുന്ന 2 കി മീ നീളമുള്ള 143 സ്തൂപങ്ങളില്‍ നില്‍ക്കുന്ന പാലമാണിത്. വളരെ കാലം കഴിഞ്ഞാണ് 2010 ലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ (2.3 കി മീ) ബാന്ദ്ര വര്ലി പാലം ഉണ്ടാക്കിയത്. 1914 ഫെബ്രുവരി 24 നാണ് ഈ പാലം ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് തുറന്നു കൊടുത്തത് . ഒറ്റ നോട്ടത്തില്‍ ഇത് ഒരു സാധാരണ റെയില്‍ പാലം ആയി തോന്നാം എങ്കിലും പാല ത്തിന്റെ ഏകദേശം നടുക്ക് കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള തുറക്കാവുന്ന ഭാഗം ആണ് ഇതിന്റെ പ്രത്യേകത. 1988 വരെ ഈ പാലം മാത്രമായിരുന്നു രാമേശ്വരവും വന്കരയുമായുള്ള ഒരേ ഒരു ഉപരിതല ഗതാഗത സൗകര്യം . 1988 ലാണ് ഒരു റോഡ്‌ പാലം നിര്‍മ്മിച്ചത് . അണ്ണാ ഇന്ദിരാഗാന്ധി റോഡു പാലം എന്നറിയപ്പെടുന്ന ഈ പാലം നാഷ ണല്‍ ഹൈവേ 49 ന്റെ ഭാഗം ആകുന്നു. പാക് കടലിടുക്കിന്റെ മുകളില്‍ ഉള്ള ഈ പാലം വന്‍കര ഭാഗത്തെ മണ്ഡപം എന്നറിയപ്പെടുന്ന സ്ഥലവും രാമേശ്വരം ദ്വീപിലെ പാമ്പന്‍ എന്ന ഗ്രാമവുമായും ബന്ധിപ്പിക്കുന്നു. 1988 ഒക്ടോബര്‍ 2 നു അന്ന ത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ആയിരുന്നു ഈ റോഡ്‌ ഉദ്ഘാടനം ചെയ്തത്. 2.345 കി മീ നീളമുള്ള ഈ പാലം 14 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .അമേരിക്കയിലെ ഫ്ലോറിഡ കഴിഞ്ഞാല്‍ ഏറ്റവും പ്രതികൂല രാസ പ്രവര്‍ത്തനം നടക്കുന്ന അന്തരീക്ഷമാണിവിടെ ഉള്ളത്. ഇക്കാ രണത്താല്‍ ഈ പാലത്തിന്റെ അനുരക്ഷണം ബുദ്ധിമുട്ടു ള്ളതാണ്.
റെയില്‍വേ പാലം സമുദ്ര നിരപ്പില്‍ നിന്ന് 12.5 മീറ്റര്‍ ഉയരത്തില്‍ ആണ്. ശരിയായ നീളം 2,065 മീറ്റര്‍. തൂണുകള്‍ 143, നടുക്ക് രണ്ടു വശത്തേക്കും തുറക്കാന്‍ കഴിയുന്ന (double-leaf section) ഭാഗവും ഉണ്ട്. ഈ ഭാഗം ഉയര്‍ത്തിയാണ് കപ്പലുകള്‍ക്ക് കടന്നു പോകാന്‍ വഴി ഉണ്ടാക്കുന്നത് . ഈ തുറ ക്കുന്ന ഭാഗത്തുള്ള രണ്ടു വശങ്ങളിലെ രചനകളു ടെ ഭാരം 457 ടണ് ആണ്. രണ്ടു വശത്തുള്ള ലിവ രുകള്‍ ഉപയോഗിച്ച് മനുഷ്യരാണ് ഇതു തുറക്കു ന്നതും അടയ്ക്കുന്നതും. ഭാരതത്തിലെ ഏറ്റവും അപകടം പിടിച്ച പാലം ആണിത്.
ബ്രിട്ടീഷുകാര്‍ 1870 ലാണ് ഈ പാലം ഉണ്ടാക്കാന്‍ ആലോചന തുടങ്ങിയത്. ശ്രീ ലങ്കയുമായി വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ന്‍ ഒരു മാര്‍ഗ്ഗമായി . പക്ഷെ നിര്‍മ്മാണം തുടങ്ങിയത് 1911 ആഗസ്റ്റ് മാസവും തീര്‍ന്നത് 1914 ഫെബ്രുവരി യിലുമായി രുന്നു .1964 ഡിസംബറിലെ രാമേശ്വരം ചുഴലി ക്കാറ്റില്‍ 7.6 മീറ്റര്‍ ഉയരത്തില്‍ വീശിയടിച്ച തിരമാലകള്‍ കൊണ്ടു പാമ്പന്‍ ധനുഷ്കോടി പാസഞ്ചര്‍ ട്രെയിന്‍ ഈ പാലത്തിനു മുകളില്‍ നിന്ന് മറിഞ്ഞു താഴെ വീണു 150 യാത്രക്കാരും മരിച്ചു. ഈ കാറ്റില്‍ പാലത്തിനുണ്ടായ തകരാര് പരിഹരി ക്കാന്‍ നിയുക്തനായത് നമ്മുടെ പൊന്നാനിക്കാ രനായ ഈ ശ്രീധരന്‍ ജോലി ആയിരുന്നു. റെയില്‍ വേ അധി കാരികള്‍ ആറുമാസത്തിനകം ഈ ജോലി തീര്ര്‍ക്കണം എന്ന് പറഞ്ഞു എങ്കിലും ശ്രീധരന്റെ മേലധികാരി മൂന്നു മാസം കൊണ്ടു പണി തീര്‍ക്കണമെന്നാവശ്യപ്പെട്ടു. പൂര്‍ണ ഉത്തര വാദിത്വം ഏറ്റെടുത്ത ശ്രീധരന്‍ വെറും 46 ദിവസം കൊണ്ടു പാലത്തിന്റെ തകരാര്‍ പരിഹരിച്ചു കൊടുത്തു. ഒരു യുവ എഞ്ചിനീയര്‍ ആയിരുന്ന ശ്രീധരന്റെ മികച്ച നേത്രുത്വ പാടവവ്വും കഴിവും ആയിരുന്നു ഇത് സാധ്യമാക്കിയത് . അത് കഴിഞ്ഞാ ണ് അദ്ദേഹം കല്‍ക്കത്ത മേട്രോയുടെയും കൊങ്കണ്‍ റെയില്‍വേ ലൈനിന്റെയും കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയുടെയും ഡല്‍ഹി മേട്രോ യുടെയും പണിക്കു അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നേതൃത്വം കൊടുത്തത്. ഏറ്റവും അടു ത്തു നമ്മുടെ കൊച്ചി മെട്രോയുടെ പണിയിലും അദ്ദേഹം കാര്യമായ ഉപദേശം നല്‍കുകയുണ്ടായി എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണല്ലോ. ഈ പാലത്തിനു പിന്നീടും ചില പ്രശ്നങ്ങള് ഉണ്ടായിട്ടുണ്ടു . 2013 ജനുവരി 13 നു നേവിയുടെ ചരക്കു വാഹനം തട്ടി പാലത്തിനു ചെറിയ തോതില്‍ മദ്ധ്യഭാഗത്തിന് കേടു പറ്റി . ഏതായാലും ഈ എഞ്ചിനീയറിംഗ് അത്ഭുതം പണിതീര്‍ത്തവരേ അഭിനന്ദിച്ചു കൊണ്ടു ഞങ്ങള്‍ പാമ്പന്‍ പാലം കടന്നു രാമേശ്വരത്ത് രാവിലെ എത്തി. ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത് കൊണ്ടു പെട്ടെന്ന് കുളിച്ചു ക്ഷേത്രത്തിലേക്ക് നീങ്ങി.\