2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

രായിരനെല്ലൂർ മല




രായിരനെല്ലൂർ മല

സഞ്ചാരികൾക്കൊപ്പം തീർത്ഥയാത്രക്കാർക്കും ഒരു കൗതുക യാത്ര ...... രായിരനെല്ലൂർ മലപട്ടാമ്പിയിൽ നിന്നും വളാഞ്ചേരി ബസിൽകയറി പത്ത് കിലോമീറ്റർ യാത്രചെയ്താലും വളാഞ്ചേരിയിൽനിന്ന് ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാലും നടുവട്ടത്തെത്താം. അവിടെനിന്ന് ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ രായിരനെല്ലൂർ മലയടിവാരത്തെത്താം. തുലാം ഒന്നിനാണ് മലകയറ്റം. വിവിധഭാഗങ്ങളിലുള്ള ആയിരക്കണക്കിനാളുകൾ ഈ മലകയറാനെത്താറുണ്ട്.
തീർഥാടകർക്കെന്നപോലെ സാഹസിക സഞ്ചാരപ്രിയർക്കും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ് പൗരാണിക കേരളീയ സാംസ്കാരിക ചരിത്രം ഉറങ്ങുന്ന രായിരനെല്ലൂർ മല. ഗ്രാമ വിശുദ്ധിയുടെ തിലകക്കുറിയെന്നോണം ഇന്നും പ്രകാശ പൂരിതമായി നിലകൊള്ളുന്നു ,
രായിരനെല്ലൂർ മല.മാനസിക വിഭ്രാന്തിന്റെ മായാലോകത്ത് വിരാജിക്കുമ്പോഴും ലോക നന്മയുടെ, പരസ്പര സൗഹൃദത്തിന്റെ ,സ്നേഹത്തിെൻറെ വലിയ വെളിപാടുകൾ സമ്മാനിച്ച സുപ്രസിദ്ധനായിരുന്ന നാറാണത്തു ഭ്രാന്തൻറെ പ്രിയ വിഹാരകേന്ദ്രം. തുലാം ഒന്നിനാണ് വിഖ്യാതമായ രായിരനെല്ലൂർ മലകയറ്റം. അതിന്റെ മുന്നോടിയായുള്ള ലക്ഷാർച്ചന തൊട്ടു മുന്നെ ദിവസങ്ങളിൽ ആരംഭിക്കുമെന്നതിനാൽ ആ ദിവസങ്ങളിൽ തന്നെ മലകയറാൻ അനുയോജ്യമാണ് , നിറയെ സഹചാരികളും ഉണ്ടാകും . കളങ്കരഹിതമായ മലയാള ഗ്രാമീണതയുടെ മകുടോദാഹരണമാണ് രായിരനെല്ലുർ ഗ്രാമം. ശാലീന ഗ്രാമീണതയും ഗ്രാമകാഴ്ചകളും യാത്രയിലുടനീളം നമ്മുക്ക് കാണാനാവും. ഓരോ യാത്രക്കായി അലയുമ്പോഴും  നാട്ടിലെ കാഴ്ചകൾ കണ്ടു മനം മടുത്തു പോകുന്നവർക്ക് അവരുടെ മനം നിറക്കുന്ന കാഴ്ചകളാണ് രായിരനെല്ലുരിലുടനീളം അനുഭവിക്കാനാവുക. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ അതിവിശിഷ്ട ഐതിഹ്യ കഥകളും ചരിത്ര കഥകളും കൗതുകമുണർത്തുന്ന ഇവിടം സാഹസിക -വിനോദ സഞ്ചാരികൾക്ക് അത്യത്ഭുതം തന്നെയാണ്.
രായിരനെല്ലൂരിലെ റോഡ് ഇരുവശങ്ങളിലുമായി മനോഹരമായ കാഴ്ചകളാൽ അനുഗൃഹീതമാണ്. നഗരവത്കരായ മനുഷ്യർക്കായി കൃഷിയിടങ്ങളുടെ അനന്തമായ പച്ചപ്പ് ഈ ഗ്രാമത്തിൽ കാണാനാകും. മലമുകളിൽ നിന്നുള്ളകാഴ്ചയും വളരെ മനോഹരവും ചേതനാന്ദകരവുമാണ് . നിളയാലും തൂതപ്പുഴയാലും ചുറ്റപ്പെട്ട ഹരിതാഭമായ ചെറുപ്രദേശങ്ങൾ. നാട് നഗരവും നരകവുമാവുന്ന കേരളത്തിൽ ഇത്തരം ഗ്രാമീണ കാഴ്ചകൾ കണ്ണിനും മനസ്സിനും ഹൃദയത്തിനും കുളിർമയേകുന്നു. രായിരനെല്ലൂർ മലകയറാൻ വിവിധഭാഗങ്ങളിൽ നിന്നായി എളുപ്പവഴികൾ ഉണ്ടെങ്കിലും സാധാരണ ദിവസങ്ങളിൽ പ്രധാനവഴിമാത്രമെ ഉപയോഗപ്പെടുത്താനാകൂ. ഏറെ ഉചിതം ,മലയടിവാരത്തിൽനിന്നും ഉദയസൂര്യനെ സാക്ഷിയാക്കി യാത്ര തുടങ്ങാം . ക്ഷേത്രത്തിൽ ലക്ഷാർച്ചന ഉള്ളസമയം ധാരാളം വിശ്വാസികൾ മലകയറാനുണ്ടാകും . പതിനഞ്ചുമിനിറ്റുകൊണ്ടുതന്നെ ലക്ഷ്യസ്ഥാനത്തെത്താം . വിശാലമായ മൈതാനം കണക്കെയുള്ള മുകൾതട്ട്. അതിനു ഒരരുകിലായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മറ്റൊരു അരികിലായി കൊപ്പം-വളാഞ്ചേരി റോഡിനഭിമുഖമായാണ് "നാറാണത്തു ഭ്രാന്തൻറെ" പ്രതിമ സ്ഥിതിചെയ്യുന്നത്. ക്ഷേത്രദർശനത്തിനെത്തുന്നവർ ഇൗപ്രതിമയെയും വലംവച്ചാണ് മലയിറങ്ങാറ്.
കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയിപെറ്റ പന്തിരുകുലത്തിലെ വിക്രമാദിത്യ സദസ്സിലെ വരരുചിയെന്ന സുപ്രസിദ്ധ ജ്യോതിഷ്യ ബ്രാഹ്മണന് താഴ്ന്ന പറയസമുദായത്തിൽ ജനിച്ചെങ്കിലും ബ്രാഹ്മണസ്ത്രീയായി വളർന്ന ഭാര്യയിൽ ഉണ്ടായതും ഉപേക്ഷിച്ചതുമായ 12 സന്താനങ്ങളിൽ നാലാമത്തെ അംഗമാണ് നാറാണത്ത് ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു ജ്ഞാനത്തിന്റെ അവതാരമായാണ് അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. ഇതിൻറെ ശേഷിപ്പുകൾ ഇന്നും ചെത്തല്ലൂരിൽ കാണാൺ കഴിയും. പിന്നീട് പഠനത്തിനായി രായിരനെല്ലൂരുള്ള അഴവേഗപ്പുറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി വീണ്ടും വീണ്ടും അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്തിരുന്നത്. ഈ ഇഷ്ട വിനോദത്തിനിടക്ക് ഒരു തുലാംമാസം ഒന്നാം തീയതിരാത്രിയാണ് ഭ്രാന്തന് വനദുർഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും അപ്പോൾ ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥയുണ്ട് . ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം.നാറാണത്ത് ഭ്രാന്തൻ ക്ഷേത്രം. മലയിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയാണ് ഭ്രാന്തൻ ക്ഷേത്രം. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ ഒരു കാണേണ്ട വാസ്തുവിദ്യാവിസ്മയം ആണ്. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഒാഫിസിനു സമീപത്തായാണ് ഇൗ ക്ഷേത്രം സ്ഥിചെയ്യുന്നത്. അതിനടുത്ത് മൂന്ന് ഗുഹാക്ഷേത്രങ്ങളുമുണ്ട്. ഇവ ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതാണെന്നാണ് വിശ്വാസം. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ഭ്രാന്തനെ ചങ്ങലക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം. ഒരുമണിക്കൂറോളം പ്രകൃതിഭംഗി ആസ്വദിച്ച് മലയിറങ്ങാം അടുത്തകേന്ദ്രത്തെ ലക്ഷ്യമാക്കി.
വൃശ്ചിക മാസത്തിലെ കാർത്തികനാളും ഇവിടെ പ്രധാനമാണ്. അന്ന് രായിരനെല്ലൂർ മലകയറുന്നവർക്ക് പ്രസാദഉൗട്ടിലും (ഉച്ചഭക്ഷണം) പങ്കാളിയാകാം. മലയിലെ ക്ഷേത്രത്തിന്റെ അനുബന്ധപ്രവർത്തനങ്ങൾക്കായി "ദ്വാദശാക്ഷരി ട്രസ്റ്റ് " എന്നപേരിൽ ഒരുട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. അവരാണ് ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.